Tuesday 17 September 2013

കാമ ഭ്രാന്തന്മാര്‍ കൂത്താടുന്ന നാട്

പതിവു പോലെ ഓഫീസിന്നു ഇറങ്ങിയപ്പോഴാണ് പാതവക്കത്ത് ഒരു സ്ത്രീ കൈ കുഞ്ഞുമായി നിന്ന് ഭിക്ഷ ചോദിക്കുന്നത് ....അവളുടെ കൂടെ ആറു ഏഴു വയസുള്ള ഒരു പെണ്‍കുട്ടിയും. ഓമനത്തമുള്ള കുഞ്ഞിന്‍റെ മുഖം കണ്ടാല്‍ ആ സ്ത്രീയാണ് കുഞ്ഞിന്‍റെ അമ്മയെന്ന് തോന്നുകയില്ല. എന്തേലും കൊടുക്കാമെന്നു ഓര്‍ത്ത്‌ കൈ ഹാന്‍ഡ്‌ ബാഗിലേക്ക് പോയ സമയം തന്നെ മനസ്സില്‍ ഒരു പാട് ഓര്‍മ്മകള്‍ വന്നു നിറഞ്ഞു. ഒരു പക്ഷെ കുട്ടികളെ തട്ടി കൊണ്ട് വന്ന് മയക്കു മരുന്ന് കൊടുത്തു മയക്കി ഭിക്ഷാടനം നടത്തുന്ന സംഘത്തിലെ അംഗമായിരിക്കാം ഇവര്‍. ആലപ്പുഴയില്‍ നിന്നും കാണാതെ പോയ രാഹുലിന്‍റെ മാതാപിതാക്കളുടെ മുഖം മനസ്സില്‍ മിന്നി മറഞ്ഞു. പിന്നെയും കാണാതായ/വുന്ന എത്ര എത്ര കുഞ്ഞുങ്ങള്‍.... ഞാന്‍ ഇവറ്റകളെ യൊന്നും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല.....ഹും! എന്ന് ഒരു മൂളലോടെ ഞാന്‍ നടന്നകന്നു....... ബസ്സില്‍ കയറി ഇരിപ്പുറപ്പിച്ചു. ബസില്‍ നന്നേ തിരക്ക് കുറവായിരുന്നു. ഹെഡ് സെറ്റും മൊബൈലും ഇടുത്ത് പട്ടു വെച്ചു. പെട്ടന്നാണ് ഒരു പെണ്‍കുട്ടി എന്‍റെ അരികില്‍ വന്നിരുന്നത്. കൂടെ അവളുടെ അമ്മയും...... ഏകദേശം ഏഴോ എട്ടോ വയസ്സ് പ്രായം വരും........ ഏങ്കിലും അമിതമായ വളര്‍ച്ചയാണ് ആ കുട്ടിക്ക്....എങ്ങനെയോ ഭിക്ഷക്കാരിയുടെ കൂടെ കണ്ട പെണ്‍കുട്ടിയുടെ മുഖവും എന്‍റെ അടുത്തിരിക്കുന്ന കുട്ടിയുടെ മുഖവും മാറി മാറി എന്‍റെ മുന്നിലേക്ക്‌ വന്നു. ഒരിടത്ത് എല്ലാ സുഖങ്ങളും അനുഭവിച്ച് വളരുന്ന ഒരു കുട്ടി, സമപ്രയകാരിയായ മറ്റൊരു പെണ്‍കുട്ടി ജീവിതത്തിന്‍റെ . എല്ലാ ദുരിതങ്ങളും അനുഭവിച്ച് മറ്റൊരിടത്തും.... ഓര്‍മ്മകളെ കാട് കയറാന്‍ വിട്ടപ്പോഴേക്കും ഇറങ്ങേണ്ട സമയം ആയെന്നു കിളി വിളിച്ചു പറഞ്ഞു..... ഹൌസ് ഓണറുടെ ക്രൂര നോട്ടം എന്‍റെ ടോപ്പും ബ്രായും കുത്തി കയറി.....അകത്തു പതിച്ചു...... മുലകളെ ഒന്ന് കൂടി വിരിച്ച് ഞാന്‍ അയാളുടെ മുന്നിലൂടെ നടന്നു നീങ്ങി........ അയാള്‍ക്ക് ദ്രിശ്യ വിരുന്നൊരുക്കാന്‍ ഞാനെന്‍റെ ചന്തിയെ താളത്തില്‍ ചവട്ടിച്ച് വാതില്‍ തുറന്ന് കെടക്കയില്‍ വീണു........കുളിച്ച് അത്താഴത്തിനുള്ള ചപ്പാത്തിയും കറിയും ഉണ്ടാക്കി നന്ദകുമാറിന്‍റെ രണ്ടു പെണ്‍കുട്ടികളില്‍ ഞാന്‍ മയങ്ങി വീണു..... ഓഫീസ്സിലെ കാമകണ്ണുകള്‍ക്ക്‌ ബിസ്കെറ്റ്‌ ഇട്ടു കൊടുത്ത ത്രില്ലില്‍ നിന്നും പതിവു പോലെ വിരസ ജീവിതത്തിലേക്ക് ഉള്ള മടക്കത്തില്‍ ഇന്നലത്തെ പെണ്‍കുട്ടിയെയും കൈകുഞ്ഞുമായി നില്‍ക്കുന്ന അമ്മയെയും ഞാനവിടെ നോക്കി......പക്ഷെ കണ്ടില്ല................ടി.വി. ഓണ്‍ ആക്കി അത്താഴം കഴിക്കാനായി ഇരുന്നു...... അളകനന്ദയെ കാണാന്‍ വേണ്ടി മാത്രമാണ് ഞാനാ ചാനല്‍ വെച്ചത്. എന്തൊരു സൌന്ദര്യമാണ് അവര്‍ക്കും അവരുടെ വാര്‍ത്തവതരണത്തിനും.......ആറു വയസ്സുള്ള നാടോടി ബാലികയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നുവെന്ന വാര്‍ത്ത അളകനന്ദയുടെ മനോഹരിതയില്‍ നിന്നും എന്നെ വാര്‍ത്തയിലേക്ക് നോക്കാന്‍ പ്രേരിപ്പിച്ചു...... ആ ബാലിക ഇന്നലെ എന്‍റെ മുന്നില്‍ കൈ നീട്ടി നിന്ന കുഞ്ഞ് പെണ്‍കുട്ടിയാണെന്ന് ഓര്‍ത്തപ്പോള്‍ എന്നോട് തന്നെ പുഞ്ജം തോന്നി എനിക്ക്.......... എന്‍റെ മുലകളും നാഭിയും ആര്‍ക്കും വേണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ നന്ദകുമാറിന്‍റെ രണ്ടു പെണ്‍കുട്ടികളെ മനസ്സാ സ്തുതിച്ച് ഞാനാ ചാനല്‍ മാറ്റി........

Sunday 1 September 2013

മാവോയിസ്റ്റ് നക്സലിസ്റ്റ്‌ Mavoist/ naxelist

ഒരുവന്‍ മാവോയിസ്റ്റ് / നക്സലിസ്റ്റ്‌ ആയി മുദ്ര കുത്ത പെടുന്നത് എങ്ങനെ?

സര്‍ ,
കോതമംഗലം ആന്‍ സിനിമാസില്‍ MRPനെ ക്കാളും കൂടുതല്‍ രൂപ പാക്കറ്റ്/ സോഫ്റ്റ്‌ ഡ്രിങ്ക് ഉല്‍പ്പന്നങ്ങള്‍ക്ക് മേടിക്കുന്നു എന്ന പരാതിയുമായാണ് കോതമംഗലം പോലീസ് സ്റ്റേഷനില്‍ ചെന്നത്. ഇന്‍സ്പെക്ടറെ കണ്ടു കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ പരാതി എഴുതി നല്‍കുവാന്‍ പറഞ്ഞു. പരാതി എഴുതി നല്‍കിയപ്പോള്‍ പോലീസുകാരുടെ ചോദ്യം “നീ ഒക്കേ ശ്വേതയുടെ മറ്റത് കാണാന്‍ പോയതല്ലേ ? എങ്ങനെ ഉണ്ട് അവള് വല്ലതും കാണിക്കുന്നുണ്ടോ? നിനക്കൊക്കെ ഫസ്റ്റ് ഷോയ്ക്ക് തന്നെ അവളുടെ കാണണം അല്ലെ ?, എന്താ നിങ്ങടെ പരുപാടി?,
ഞങ്ങള്‍ മറുപടിയായി MSW കഴിഞ്ഞു നില്‍ക്കുകയാണ് എന്ന് പറഞ്ഞു. അപ്പോള്‍ സാറെ ഇവന്മാര്‍ക്ക് നക്സ്സല്‍ ബന്ധം ഉണ്ട് എന്ന് തോന്നണു എന്ന് പറഞ്ഞു അങ്ങോടും ഇങ്ങോടും ചിരിക്കുന്നു.
എവിടാ പഠിച്ചതെന്ന് അടുത്ത ചോദ്യം കണ്ണൂര്‍ ആണെന്നു പറഞ്ഞപ്പോള്‍ മാവോയിസ്റ്റ് ബന്ധം കൂടി ഉള്‍പെടുത്തി. MSW പഠിക്കുന്നത് നക്സ്സെലുകളും ആയി ബന്ധം സ്ഥാപിക്കാന്‍ ആണ് എന്ന് മനസിലായത് അപ്പോഴാണ്‌!!. കണ്ണൂര് ഉള്ളവര്‍ ഓക്കേ മാവോയിസ്റ്റ് ആണെന്നും മനസിലായത് അപ്പോള്‍ മാത്രമാണ്.
 പരാതിയുടെ റെസിപ്റ്റ് തരുവാന്‍ ഞങ്ങള്‍ പറഞ്ഞപ്പോള്‍ പരാതി കമ്പ്യൂട്ടറില്‍ എന്റര്‍ ചെയ്താലാണ് റെസിപ്റ്റ് കിട്ടുകയുള്ളൂ. ഇന്ന് കിട്ടുല്ല. നാളെ വന്നു മേടിച്ചു കൊള്ളാന്‍ പറഞ്ഞു. സര്‍, പുറത്ത് എഴുതി വെച്ചിട്ടുണ്ടല്ലോ റെസിപ്റ്റ് മേടിച്ചു കൊള്ളാന്‍ എന്ന് പറഞ്ഞപ്പോള്‍ അവിടെ അങ്ങനെ ഓരോന്ന് എഴുതി വെച്ചിട്ടുണ്ടാകും എന്ന് മറുപടി.
റെസിപ്റ്റ് തന്നില്ലെങ്കിലും ഇനി വില കൂട്ടി മേടിക്കാതെ ഇരുന്നാല്‍ മതി എന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍, ഉടന്‍ തന്നെ മൊബൈലില്‍ നിന്ന് തീയേറ്റര്‍ മാനേജരെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. അഞ്ചു രൂപ വേണമെങ്കില്‍ അവിടെ പോയി മേടിച്ചു കൊള്ളാനും. അപ്പോള്‍ വേറൊരു പോലീസുകാരന്‍ വാദി അവിടെ പോയി മേടിക്കുന്നത് എന്ത് മര്യാദയ? അവന്‍റെ അടുത്തു ഇവിടെ കൊണ്ട് തരാന്‍ പറ എന്ന് പറഞ്ഞപ്പോള്‍ പ്രസ്തുത പോലീസുകാര്‍ സാര്‍നു എന്നാ പറ്റിയെ? ഇവന്മാര്‍ വേണമെങ്കില്‍ അവിടെ പോയി മേടിക്കട്ടെ, ആള് ഇടക്കാട്ടുകുടിയ, അത് അങ്ങനെ ഒന്നും ഇങ്ങോട്ട് വരുല്ല, വെറുതെ ഫോണിലെ കാശു കളയണ്ട. ഞങ്ങള്‍ പിന്നെയും പറഞ്ഞു, ശെരി ഇനി കാശു കൂടുതല്‍ മേടിക്കാതെ ഇരുന്നാല്‍ മതി എന്ന്.. ആം ഞങ്ങള്‍ നോക്കിക്കോളും എന്ന് പോലീസുകാരും.
പക്ഷെ ഇപ്പോഴും അവര്‍ MRP നെ ക്കാളും കൂടുതല്‍ രൂപ തന്നെയാണ് വില ഈടാക്കുന്നത്. ഇത്ര വിദ്യാഭ്യാസം ഉള്ള ഞങ്ങളുടെ അവസ്ഥ ഇതാണെങ്കില്‍ പഠിപ്പും അറിവും ഇല്ലാത്ത ഒരു സാധാരണക്കാരന് ഇവിടെ നീതി ലഭ്യമാകുന്നത് എങ്ങനെയാണ്?. ഇവിടെ നീതിയും ന്യായവും സാധാരണക്കാരന്‌ ലഭ്യമല്ല. അത് കാശുള്ളവന്‍റെ മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കുന്നു. ജനമൈത്രി പോലീസ് എന്നോ മറ്റോ പോലീസ് നെ പേര് മാറ്റിയാല്‍ മാത്രം ഇവിടെ നീതി നടപ്പിലാവില്ല. പോലീസ് അങ്ങനെയാണ്. അവര്‍ കാശുള്ളവന്‍റെ പോലീസ് ആണ്. സാധാരണക്കാരനെ വെട്ടയാടുവാന്‍ മാത്രം ഉള്ള ഉപകരണമാണ് ആണ് പോലീസ്.
 ഒരാളെ നക്സ്സല്‍ ആക്കുന്നതും മാവോയിസ്റ്റ് ആക്കുന്നതും ഭരണകൂടം തന്നെയാണ്.! ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ ഇടുക്കും എന്ന പ്രതീക്ഷയുടെ പുറത്ത് അല്ല ഈ മെയില്‍ ചെയ്യുനത്. ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടും യാതൊന്നും ചെയ്യുവാന്‍ കഴിയാത്ത ഒരുവന്‍റെ ആത്മരോഷം തീര്‍ക്കല്‍ കൂടിയാണിത്.
ബാബു എം. ജേക്കബ്
 മണ്ണാപറമ്പില്‍ ഹൌസ് വെണ്ടുവഴി കറുകടം പോസ്റ്റ്‌ കൊതമഗലം എറണാകുളം 686691 9447371810
ധനൂപ് മോഹൻ
നെടുംബയത്ത് ഹൌസ് കുത്തുകുഴി പോസ്റ്റ്‌ 686691 കോതമംഗലം എറണാകുളം 9567711726 പകര്‍പ്പ് ആഭ്യന്തരമന്ത്രിക്ക്‌.