Wednesday 26 June 2013

കവിത?!

ഇനി എത്ര രാവുകളില്‍
ഇനി എത്ര സന്ധ്യകളില്‍ നാമോരുമിച്ച് ......

Tuesday 25 June 2013

കുടുംബ യോഗങ്ങള്‍ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം ?

തീവ്രവാദ/ മതമൌലീക വാദത്തിനു വളമിടുവാന്‍ കുടുംബയോഗങ്ങള്‍ ?!
തലക്കെട്ട് ചേര്‍ക്കുക
            അടുത്ത കാലത്തായി കണ്ടു വരുന്ന ഒരു പ്രവണതയാണ് കുടുംബയോഗങ്ങള്‍. സ്വൊന്തം സമൂദായങ്ങളുടെ യോഗം അഥവാ സ്വൊന്തം കുടുംബത്തിന്‍റെ യോഗം. ഒരേ വീട്ടു പേരുള്ളവരുടെ സംഗമ യോഗം. കേരളം എഴുപതുകളുടെ മദ്ധ്യത്തില്‍ തുടങ്ങി എന്പതുകളുടെ അവസാനത്തോടെ ആര്‍ജ്ജിച്ചെടുത്ത പുരോഗമന പരമായ എല്ലാ ആശയങ്ങളെയും തുരഗ്ഗം വയ്ക്കുന്നതാണ് ഈ കുടുംബയോഗങ്ങളും അതിലൂടെ പ്രചരിക്കുന്ന ആശയങ്ങളും. സ്വന്തം സമൂദായം സന്ഘടിക്കെണ്ടാതിന്റ്റെ ആവശ്യകതയില്‍ ഊന്നി, ആര്‍ക്കു വോട്ട് ചെയ്യണം എന്നതുള്പ്പെടെ ചരിത്രത്തെ പുറകിലേക്ക് നടത്തുന്നവയാണ് ഇത്തരം യോഗങ്ങള്‍. 
എന്താണ് ഇത്തരം യോഗങ്ങളുടെ രാഷ്ട്രീയം ?
എന്താണ് ഇത്തരം യോഗങ്ങളിലൂടെ ഉന്നം വെക്കുന്ന ലക്ഷ്യം ?
കേരളം മറ്റൊരു സംഘടിത ദുരന്തത്തിലേക്ക് പോകുന്ന കാഴ്ചയാണോ ഈ കുടുംബയോഗങ്ങള്‍ ?
കാത്തിരുന്നു കാണാം .....!

( പൂര്‍ണ്ണമല്ല ..... ഒരു ആശയം മുന്നോട്ടു വെച്ചു എന്ന് മാത്രം)


Monday 24 June 2013

ബോയ്സ് ഗേള്‍സ് സ്കൂളുകള്‍ ആര്‍ക്ക് ? എന്തിന് ?

ഭരണ ഘടന സ്ത്രീക്കും പുരുഷനും തുല്ല്യ നീതി ഉറപ്പ് വരിത്തുന്നു !! എന്നാല്‍ സ്ത്രീക്കും പുരുഷനും തുല്ല്യ അവകാശവും തുല്ല്യ നീതിയും ഉറപ്പ് വരുത്തുന്നത് പേപ്പറില്‍ മാത്രം.......
നമ്മുടെ സംസ്ഥാനത്ത് നിലവില്‍ ബോയ്സ് സ്കൂള്‍, ഗേള്‍സ് സ്കൂള്‍/ കോളേജ് എന്നിങ്ങനെ പ്രവര്‍ത്തിച്ചു വരുന്നുണ്ട് ..... എന്താണ് ഇവിടെ ഇത്തരത്തില്‍ ഒരു സംവിധാനം നിലനിന്നു പോരുന്നത് ....? പണ്ട് നമ്പൂതിരിമാര്‍ക്ക് മാത്രം ഒരു സ്കൂള്‍ നായര്‍മാര്‍ക്ക് മാത്രം ഒരു സ്കൂള്‍ എന്നിങ്ങനെ ഉണ്ടായിരുന്നു .... ഇതിന്റ്റെ പിന്തുടര്ച്ചയാണോ ഇത്തരം സ്കൂളുകള്‍?
വിവരാവകാശ നിയമ പ്രകാരം ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇപ്രകാരമാണ് “പണ്ട് കാലത്ത് ആണ്‍കുട്ടികളുടെ ഒപ്പം പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്ക് മടിയായിരുന്നു”
അവരുടെ വിദ്യാഭ്യാസം ഉറപ്പ് വരുത്തുവാന്‍ സര്‍ക്കാര്‍ ഇപ്രാകരം ഒരു നടപടി സ്വീകരിച്ചു .... നല്ല കാര്യം, എന്നാല്‍ പിന്നെ ബോയ്സ് സ്കൂള്‍ എന്തിന്? ചെലപ്പം പെണ്‍കുട്ടികളുടെ ഒപ്പം അവരെ പേടിച്ചു ആണ്‍കുട്ടികളുടെ രക്ഷിക്കള്‍ക്ക് വേണ്ടി സര്‍ക്കാര്‍ രൂപികരിച്ചതവും ബോയ്സ് സ്കൂള്‍. കേരളത്തില്‍ ഏകദേശം 225 ഓളം ബോയ്സ് ഗേള്‍സ് സ്കൂളുകളും അത്ര തന്നെ കോളേജ്കളും ഉണ്ട്.
ഇത്തരം സ്കൂളുകളില്‍ അത് ബോയ്സ് ആയാലും ഗേള്‍സ് ആയാലും പഠിക്കുന്ന കുട്ടികള്‍ക്ക് കാര്യമായ സ്വോഭവ വൈകല്ല്യങ്ങലുണ്ടാകുന്നു എന്ന് മനശാസ്ത്ര വിദഗ്ദ്ധന്മാര്‍ അഭിപ്രയപെടുന്നു.കൂടാതെ ഇവര്‍ക്ക് ഓപ്പോസിറ്റ് സെക്സ്നോട് കടുത്ത വിദ്വേഷവും ചെലപ്പോള്‍ കടുത്ത ആഗ്രഹവും തോന്നുന്നു. ഇത്തരം സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ ഓപ്പോസിറ്റ് സെക്സ്ന്റ്റെ അടുത്തു മിണ്ടുവാന്‍ പോലും   അമിതമായ നാണം കാണിക്കുന്നു.......
പള്ളികളുടെയും സാമൂദായങ്ങളുടെയും താല്പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഈ വിവേചനം തുടര്‍ന്ന് പോരുന്നത്. ആണ്‍കുട്ടികളുടെ ഒപ്പം പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ പേടിയുള്ള മാതാപിതാക്കള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ട സുരക്ഷിതത്വം ഉറപ്പ് വരുത്തുകയല്ലേ സര്‍ക്കാര്‍ ചെയ്യേണ്ടത്?. പകരം മുടന്തന്‍ ന്യായം ? പറഞ്ഞു കുട്ടികളുടെ അവകാശത്തെ ഒരുമിച്ചു പഠിക്കുവാനുള്ള സാമാന്യ അവകാശത്തെ നിഷേധിക്കുകയല്ലേ സര്‍ക്കാര്‍ ചെയ്യുന്നത് ? അതും പള്ളിയും സമൂദായവും നടത്തുന്ന / കന്ന്യസ്ത്രീകളെ വെച്ച് കാശുണ്ടാക്കുന്നവര്‍ക്ക് ഒത്താശ ചെയ്യുന്നതല്ലേ സര്‍ക്കാര്‍ നിലപാട്. (കന്ന്യാസ്ത്രീകള്‍ക്ക് സ്വോകര്യ സ്വത്തു പാടില്ല, അത്തരം അധ്യാപികമാരുടെ പണം പള്ളിയുടെ പോക്കെറ്റില്‍)
ഇവിടെ പരസ്യമായി സ്ത്രീക്കും പുരുഷനും കുട്ടികള്‍ക്കും അവരുടെ അവകാശത്തെ നിഷേധിക്കുകയും കൂടാതെ ലിംഗ വിവേചനം നടത്തുകയുമാണ് സര്‍ക്കാര്‍.

എല്ലാ ബോയ്സ്/ ഗേള്‍സ് സ്കൂള്‍ കോളജുകളും സര്‍ക്കാര്‍ എത്രയും പെട്ടന്ന്  mixed സ്കൂളുകള്‍ ആക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. വോട്ട് ബാങ്ക് നോക്കുന്ന ഒരു സര്‍ക്കാരിനും അതിനു കഴിയില്ല എന്നാ യാഥാര്‍ത്ഥ്യം മനസിലാക്കി കൊണ്ട് തന്നെയാണ് ഈ ലേഖനം.

Friday 14 June 2013

അമ്പലങ്ങളില്‍ പുരുഷന്മാര്‍ക്ക് മേല്‍വസ്ത്രം ധരിക്കാന്‍ പാടില്ലാത്തത് എന്തുകൊണ്ട് ?


സാധാരണയായി സവര്‍ണ്ണ അമ്പലങ്ങളില്‍ പുരുഷന്മാര്‍ക്ക് മേല്‍വസ്ത്രം ധരിച്ചു കയറുവാന്‍ കഴിയില്ല. സവര്‍ണ്ണ അമ്പലങ്ങളുടെ പാത പിന്തുടുര്‍ന്നു ഇപ്പോള്‍ ഒട്ടു മിക്ക അമ്പലങ്ങളിലും ഈ കീഴ്വഴക്കം തുടരുന്നു. പുരുഷന്മാരുടെ നഗ്നത മാത്രം കണ്ടാല്‍ മതി ദൈവത്തിന്. സ്ത്രീകളുടെ വേണ്ട പോലും.!! എന്ത് കൊണ്ടാണ് പുരുഷന്മാര്‍ മാത്രം മേല്‍വസ്ത്രം അഴിച്ചു തൊഴണം എന്നുള്ളത് അന്നോഷിച്ചപ്പോള്‍ കിട്ടിയ മറുപടി വിചിത്രമാണ്.

ഒരു പൂജാരിയോട് എന്ത് കൊണ്ടാണ് പുരുഷന്മാര്‍ അമ്പലത്തില്‍ മേല്‍വസ്ത്രം അഴിക്കാന്‍ നിര്‍ബന്ധിക്കപെടുന്നു എന്ന ചോദ്യത്തിനു ലഭിച്ച മറുപടി ഇങ്ങനെ.

 “നമ്മുടെ വസ്ത്രങ്ങളില്‍ നെഗറ്റീവ് എനര്‍ജി ഉണ്ട്. അമ്പലം പോലെ ദിവ്യമായ ഒരു സ്ഥലത്ത് ആ നെഗറ്റീവ് എനര്‍ജി കൊണ്ട് കേറുന്നത് പാപമാണ്. സ്ത്രീകളുടെ കാര്യത്തില്‍ നമുക്ക് അങ്ങനെ കര്‍ശനമായി നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുണ്ട്.”

തലക്കെട്ട് ചേര്‍ക്കുക


എന്നാല്‍ ശാസ്ത്ര ബോധമുള്ള ആര്‍ക്കും വിശ്വസിക്കുവാന്‍ ബുദ്ധിമുട്ടുള്ള ഈ മറുപടിയുടെ സത്യാവസ്ഥ എന്തെന്നാല്‍ ഒരു കാലത്ത് അമ്പലങ്ങള്‍ സവര്‍ണ്ണന്‍റെ കുത്തക ആയിരുന്നു. അവിടെ കീഴാളനു പ്രവേശനം നിഷേധിച്ചിരുന്നു. ഗുരുവായൂര്‍, മൂകാംബിക തുടങ്ങിയ പ്രസദ്ധി ആര്‍ജിച്ച അമ്പലങ്ങളില്‍ വിദൂര ദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ വരെ ദര്‍ശനത്തിനായി വരാറുണ്ട്. അപ്പോള്‍ ആരാണ് കീഴാളന്‍ എന്ന് തിരിച്ചറിയല്‍ ബുദ്ധിമുട്ടുണ്ടാക്കും. ആയതിനാല്‍ പുരുഷന്‍റെ മേല്‍വസ്ത്രം അഴിക്കണം. പൂണൂല്‍ ധരിച്ച സവര്‍ണ്ണനെ ഇതില്‍ നിന്ന് തിരിച്ചറിയാന്‍ കഴിയും. അവിടെ സ്വോഭവികമായി അവര്‍ണ്ണന് പ്രവേശിക്കുവാന്‍ കഴിയില്ല. ഇതാണ് വാസ്തവം.

ക്ഷേത്ര പ്രവേശന വിളംബരവും സ്വാതന്ത്രവും ഒക്കെ കിട്ടിയിട്ടും നൂറു ശതമാനം സാക്ഷരത കൈവരിച്ചിട്ടും ജാതിയമായ ഒരു വേര്‍തിരിവും പാടില്ല എന്ന നിയമം ഉണ്ടാക്കിയിട്ടും ഇവിടെ സവര്‍ണ്ണന്‍റെ നിയമങ്ങളും നീതിയും കീഴാള, സാധാരണക്കാരന്‍റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. ജനാധിപത്യ മതേതരത്വ രാജ്യത്ത് നടക്കുന്ന കാഴ്ച്ചകള്‍ ഇങ്ങനെയൊക്കെയാണ് അനീതികള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പോരാടൂ.


Thursday 13 June 2013

നിന്‍റെ മണം .............



നിന്‍റെ മണം .............
അതെന്നെ വല്ലാതെ മത്തു പിടിപ്പിക്കുന്നു ....
ഒരു പെര്‍ഫ്യൂംനും നല്‍കാന്‍ കഴിയാത്ത മണം ......
ഞാന്‍ അതില്‍ മയങ്ങുകയാണ് .....
ഓരോ മാസവും നീ ഓരോ മണത്തെ വരവേല്‍ക്കുന്നു ....
അത് എന്നില്‍ സൃഷ്ട്ടിക്കുന്ന ആഘാതം
എത്രത്തോളം ആണെന്ന് നീ അറിയുന്നുവോ ?
നീ എന്തിനീ മണത്തെ നാലാഴ്ച്ചയോളം
ഒളിപ്പിച്ചു വെയ്ക്കുന്നു ...?!
ലഹരിയാണത് ..........
ഒരു മദ്യത്തിനും മരുന്നിനും
നല്‍കാനാവത്ത ലഹരി ......
ബാബു വെണ്ടുവഴി ...................
02/06/13