Saturday 24 October 2015

ശ്മശാനത്തിന്റെ മനശാസ്ത്രം


ശ്മശാനത്തിന്റെ മനശാസ്ത്രം അറിയണമെങ്കിൽ
കാൾ യുങ്ങിലോ ഫ്രോയിഡിലോ
തിരഞ്ഞിട്ടു കാര്യമില്ല .
ശ്മശാനത്തിന്റെ മനശാസ്ത്രം അറിയണമെങ്കിൽ
ശ്മശാനത്തിലേക്ക് തന്നെ പോകണം ...
ശ്മശാനത്തിൽ ആരോട് ചോദിക്കാൻ ?
ശ്മശാനത്തിൽ കുഷ്ട്ട രോഗിയോടും കുരുടനോടും
പൊട്ടനോടും മാറ രോഗിയോടും ചോദിക്കണം
ശ്മശാനത്തിന്റെ മനശാസ്ത്രം അറിയണമെങ്കിൽ
പറയനോടും പുലയനോടും അംബിട്ടനോടും
ആദിവാസിയോടും ദളിതനോടും ചോദിക്കണം
ശ്മശാനത്തിന്റെ മനശാസ്ത്രം അറിയണമെങ്കിൽ
തീട്ടം തിന്നു ചത്തവനോടും വെന്തു ചത്തവനോടും
കാമവെറി മൂലം ചത്തവളോടും ചോദിക്കണം

ശ്മശാനത്തിന്റെ മനശാസ്ത്രം അറിയണമെങ്കിൽ
ശ്മശാനത്തിലേക്ക് തന്നെ പോകണം ...

Wednesday 21 October 2015

പുലി മറഞ്ഞ തൊണ്ടച്ചൻ / പുലി ജന്മം


മുരളി എന്നാ അനശ്വര നടന്റെ ശക്തമായ സാന്നിധ്യം  ഉള്ള ചിത്രം   വെക്തമായ രാഷ്ട്രീയം പറയുന്നതിനോടൊപ്പം വടക്കേ മലബാറിലെ മിത്ത് ആയ പുലി മറഞ്ഞ തോണ്ടച്ചനിലൂടെ ആണ് കഥ പറയുന്നത് .. കഥയുടെ ഇതിവ്രത്തം  (സിനിമയിലെതല്ല )..... 


പുലിമറഞ്ഞ തൊണ്ടച്ചൻ അഥവാ കാരിഗുരിക്കള്‍
പുലയരുടെ പ്രധാന ആരാധാനാപാത്രമായ ഒരു തെയ്യമാണ്‌ പുലിമറഞ്ഞ തൊണ്ടച്ചന്‍ എന്ന കാരിഗുരിക്കള്‍ തെയ്യം. കുഞ്ഞിമംഗലത്ത് ചെണിച്ചേരി വീട്ടില്‍ കുഞ്ഞമ്പു നായരെന്ന ജന്മിക്ക് കൃഷി നടത്താന്‍ തിരുവര്‍ക്കാട്ട് കാവില്‍ നിന്നും കൂട്ടിക്കൊണ്ടു വന്ന അടിയാന്മാരായ വളളിക്കുടിച്ചിവിരുന്തിയ്ക്കും മണിയന്‍ കാഞ്ഞാനും കല്യാണം കഴിച്ചു അതിലുണ്ടായ സന്താനമാണ് കാരി. ചെമ്പിടാര്‍ കുരിക്കളുടെ കീഴില്‍ അക്ഷര വിദ്യ പഠിച്ച കാരിക്ക് പുലയനായതിന്റെ പേരില്‍ കളരി വിദ്യ പഠിക്കാന്‍ പറ്റാത്തതിനാല്‍ അതിനു വേണ്ടി പേരും വീട്ടും പേരും മാറ്റി പറയാന്‍ ചെണിച്ചേരി കുഞ്ഞമ്പു നായര്‍ സമ്മതിച്ചതിന്റെ ഫലമായി മാടായിക്കളരി, നെക്കണം കളരി തുടങ്ങി പതിനെട്ടു കളരികളില്‍ ചേര്‍ന്ന് വിദ്യ പഠിച്ചു. ഒപ്പം ചോതിയാന്‍ കളരിയില്‍ നിന്ന് ആള്‍മാറാട്ട വിദ്യയും പഠിച്ചു.
മാടായി കളരിയില്‍ നിന്ന് തിരിച്ചു വന്നതിനു ശേഷം കാരിക്ക് കാരി കുരിക്കള്‍ (ഗുരിക്കള്‍) സ്ഥാനം ലഭിച്ചു. മന്ത്രവാദക്കളരിയില്‍ മന്ത്രവാദം നടത്താനുള്ള അനുവാദവും ചെണിച്ചേരി കുഞ്ഞമ്പു നായര്‍ നല്‍കി. അള്ളടം നാട്ടിലെ (നീലേശ്വരം) തമ്പുരാന്റെ ഭ്രാന്ത് ചികിത്സിക്കാന്‍ ആറു തവണ വിളി വന്നിട്ടും കുഞ്ഞമ്പു നായര്‍ കാരിയെ പോകാന്‍ അനുവദിക്കാതെയിരുന്നതിന്റെ ഫലമായി ഏഴാം തവണ ചെമ്പോല പ്രമാണം വന്നു. കാരിയെ അയച്ചാല്‍ പകുതി സ്വത്ത് കൊടുക്കാമെന്ന് അതില്‍ എഴുതിയിരുന്നു. കാരി കുരിക്കള്‍ ശിഷ്യന്‍മാരുമായി ചെന്ന് ബാധയിളക്കി. കുരിക്കളുടെ കയ്യില്‍ നിന്ന് മദ്യം വാങ്ങിക്കുടിച്ചത് മറ്റുള്ളവര്‍ക്ക് ഇഷ്ടമായില്ല. ഭ്രാന്ത് മാറിയപ്പോള്‍ തമ്പുരാക്കന്മാരുടെ വിധവും മാറി. ചെമ്പോല പ്രകാരം സ്വത്ത് പകുതി തരാന്‍ അവര്‍ തയ്യാറായില്ല പകരം പുളിപ്പാലും നരി ജടയും കൊണ്ട് വന്നാല്‍ തരാമെന്നായി.
കാരികുരിക്കള്‍ക്ക് ആള്‍മാറാട്ട വിദ്യ അറിയാമെന്നതിനാല്‍ വീട്ടില്‍ പോയി എല്ലാവരോടും തന്റെ ഉദ്ദേശ്യം പറയുന്നു. രാത്രി താന്‍ പുലിവേഷം പൂണ്ടു വരുമ്പോള്‍ അരി കഴുകിയ വെള്ളം മുഖത്തോഴിക്കണമെന്നും പച്ചചാണകം കലക്കിയ വെള്ളത്തില്‍ ചൂല്‍ മുക്കി മുഖത്ത് അടിക്കണമെന്നും ഭാര്യയെ ചട്ടം കെട്ടി. കാട്ടില്‍ ചെന്ന് പുളിരൂപത്ത്തില്‍ പുളിപ്പാലും നരിച്ചടയും കൊണ്ട് കോവിലകത്ത് പടിക്കല്‍ വെച്ച് അതേ വേഷത്തില്‍ വീട്ടില്‍ രാത്രിയിലെത്തി. ഭാര്യ പുലി വേഷം കണ്ടു ഭയന്ന് വാതില്‍ തുറന്നില്ല. പറഞ്ഞതെല്ലാം അവര്‍ മറന്നും പോയി. പുലിയാകട്ടെ പുരതുള്ളി അകത്ത് കയറി അവളെ പിളര്‍ന്ന് തിന്നു. സ്വന്തം രൂപം തിരിചെടുക്കാനാവാതെ കാരി പുലിയായി അവിടെ നിന്നും മറഞ്ഞു. പുലി പാതാളത്തില്‍ ലയിച്ചു.
കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അള്ളടം തമ്പുരാന് ബാധയിളകി. പുലി മറഞ്ഞ തൊണ്ടച്ചന്റെ കോപമാണ് കാരണമെന്ന് മനസ്സിലാക്കി ചെണിച്ചേരി കുഞ്ഞമ്പു നായര്‍ക്ക് സ്വത്തില്‍ പാതി നല്‍കി. കാരിയുടെ രൂപം സ്വര്‍ണ്ണം കൊണ്ട് ഉണ്ടാക്കി കാരി കുരിക്കളുടെ തെയ്യം കെട്ടിയാടിക്കാനും തുടങ്ങി.തെയ്യം വീഡിയോ

ചിത്രത്തിൽ  നാടുവാഴിയുടെ ഭ്രാന്ത്‌ മാറ്റാനായി  കരി ഗുരുക്കൾ കാട്ടിലേക്ക് പോകുകയും തിരിച്ചു വന്ന കരി ഗുരുക്കളെ വേഷം മാറി കണ്ട ഭാര്യം പേടിച്ചു പോവുകയും കാടി വെള്ളം മുഖത്ത് ഒഴിക്കാതെ നിലത്തു വീണു ചിതറി പോവുകയും തുടർന്ന് തന്റെ യഥാർത്ഥ രൂപം കിട്ടാതെ കാര് ഗുരുക്കൾ അലഞ്ഞു തിരിയുന്നത് ആണ് .. എന്നാൽ തെയ്യത്തിനിടയിലൂടെ  വെക്തമായ രാഷ്ട്രീയം ചിത്രം സംസാരിക്കുന്നുണ്ട് .. കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ്  പുലി ജന്മം 2006-ലെ കേന്ദ്ര ഗവൺമെന്റിന്റെ മികച്ച ചിത്രത്തിനുള്ള സുവർണ്ണ കമലം ഈ ചിത്രത്തിനു ലഭിച്ചു4.5 / 5 


അഭയം

മനോഹരമായ, നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ചലച്ചിത്രം എന്ന് തന്നെ പറയാം അഭയം . സമയത്തെ പിടിച്ചു നിർത്താൻ ശ്രമിക്കുന്ന, സമയത്തെ പേടിച്ചു വീട് വിട്ടു പോകുന്ന കുട്ടുസനിലൂടെ അവന്റെ നിഷകലങ്കതയിലൂടെ  നന്മയിലൂടെ സ്നേഹത്തിലൂടെ  എല്ലാം ആണ് ചിത്രം കഥ പറയുന്നത് .. നാട്ടിൻ പുറത്തെ നനമകളെ മനോഹരമായി ചിത്രം ആവിഷ്കരിച്ചിരിക്കുന്നു.  പരിസ്ഥിതിയെ  കുറിച്ചുള്ള വെക്തമായ ബോധവും കാഴ്ചപാടും ചിത്രം നല്കുന്നുണ്ട് ..  മരമുള്ളിടത്ത് തണലുണ്ടാകും തണലുള്ളിടത്തു ത


ണപ്പുണ്ടാകും  എന്നിങ്ങനെ ഓരോരുത്തരിൽ നിന്നും ഓരോ പാടങ്ങളാണ് നാട്ടിൻപുരത്തു നിന്ന് കുട്ടി പഠിക്കുന്നത് ..  മൃഗങ്ങളും  കിളികളും  പുഴയും പൂക്കളും എല്ലാം ചിത്രത്തിൽ സംസാരിക്കുന്നു. കുട്ടികൾക്കുള്ള മികച്ച ചിത്രത്തിനുള്ള അവാർഡ്‌ കരസ്ഥമാക്കിയ ചിത്രത്തിൻറെ ചായഗ്രഹകാൻ സന്തോഷ്‌ ശിവനും സംവിധാനം ശിവനും ആണ് ... കുട്ടികളും മുതിർന്നവരും നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു മലയാള ചലച്ചിത്രമാണ് അഭയം.5/5 ...

Friday 16 October 2015

ബിജെപി ഭരണം ഒരു വര്‍ഷത്തില്‍

രാജ്യം കടുത്ത അസഹിഷ്ണുതയിലൂടെ ആണ് കടന്നു പോയികൊണ്ടിരിക്കുന്നത്.  ഇത് പറഞ്ഞത് ബിജെപി യുടെ തന്നെ മുന്‍ മന്ത്രി അദ്വാനിയാണ്. ആരാണ് ഈ അദ്വാനി എന്നുള്ളത് വേറെ കാര്യമാണ് എന്തിനദ്ദേഹം അങ്ങനെ പറഞ്ഞു എന്നുള്ളതും വേറെ കാര്യമാണ് അതൊരിക്കലും ഈ നാട്ടിലെ ദളിത്‌ നൂനപക്ഷങ്ങള്‍ക്ക് എതിരെയുള്ള  പീഡനങ്ങളില്‍ മനം നൊന്തു പറഞ്ഞതുമല്ല.

 ഓരോ നിമിഷവും രാജ്യത്തെ നൂനപക്ഷങ്ങള്‍ കടുത്ത അടിച്ചമര്‍ത്തലുകള്‍ക്കും വേട്ടയാടപെടലുകള്‍ക്കും വിധേയമായി കൊണ്ടിരിക്കുക്കയാണ്. ബി ജെ പി നേതാവ് വി വി രാജേഷ് ഇത്തരം നൂനപക്ഷ അതിക്രമങ്ങള്‍ക്ക് എതിരെയുള്ള ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരമായി പറയുന്ന ഒരു വാചകമുണ്ട്. രാജ്യത്ത് എവിടെയെങ്കിലും ഒരു ഒറ്റ പെട്ട സംഭവം നടന്നാല്‍ അതെങ്ങനെ നരേന്ദ്രമോദിക്ക് എതിരെയാകും ? ആള്‍ക്കൂട്ട അക്രമങ്ങള്‍ക്ക് എന്തിനു നരേന്ദ്ര മോദി ഉത്തരം പറയണം ? യു.പി.യെ. ഭരണകാലത്തും കോണ്‍ഗ്രസ് ഭരണകാലത്തും ഇത്തരം ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. അന്നൊന്നും ഇവിടെ ആരുടേയും വേവലാതികള്‍ കണ്ടിട്ടില്ല.
    ശെരിയാണ് സാര്‍, ഇത്തരം ആള്‍കൂട്ട കലാപങ്ങള്‍ പണ്ടും നടന്നിട്ടുണ്ട് . അതങ്ങ് നെഹ്രുവിന്റെ കാലം തൊട്ടു ഉണ്ടായിരുന്നു. പക്ഷെ അന്നൊന്നും രാജ്യം ഭരിച്ചിരുന്നത് ബിജെപി ആയിരുന്നില്ല എന്നത് തന്നെയാണ് അതിന്റെ വെത്യാസം.  മാത്രവുമല്ല എതിര്‍ ശബ്ദങ്ങളെ ഇത്രമേല്‍ ഉന്മൂലനം ചെയ്യുവാന്‍ ഇന്ദിര ഗാന്ധി ഒഴികെ ആരും തുനിഞ്ഞട്ടുമില്ല. നിങ്ങള്‍ രാജ്യത്തെ നീതി ന്യായ വെവസ്ഥകളെ തെരുവിലേക്ക് എറിഞ്ഞു കൊടുത്ത് കൊണ്ട് ഗാലറിയില്‍ നിന്ന് കളി കാണുകയാണ്. തെരുവില്‍ നിങ്ങളുടെ വേട്ട പട്ടികാളായി ഈ നാട്ടിലെ ഹിന്ദുത്വ സംഘടനകള്‍ പ്രവര്‍ത്തിക്കന്നു. വളരെ ബോധാപൂര്‍വമായി വളരെയധികം പ്ലാനിങ്ങളോട് കൂടി തന്നെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ഓരോ സംഭവങ്ങളെയും ഇടുത്ത് പരിശോധിച്ചാല്‍ മനസ്സിലാകും. ഇത്തരം ഭീകര പ്രവര്‍ത്തങ്ങള്‍ക്ക് വടക്കേ ഇന്ത്യയില്‍ നിന്നും കര്‍ണ്ണാടക വഴി കേരളത്തിലെക്കെത്താന്‍ വളരെ അധികം ദൂരം ഒന്നും ഇല്ല എന്ന് മനസ്സിലാക്കിയത്‌ കൊണ്ടാണ് ഈ നാട്ടിലെ ഇടതുപക്ഷ പ്രിസ്ഥനങ്ങള്‍ ഒറ്റകെട്ടായി SNDP-BJP ബാന്ധവത്തെ എതിര്‍ക്കുന്നത് . രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടാകാം ഇല്ല എന്ന് പറയുന്നില്ല .
  മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോട് കൂടി നിങ്ങള്‍ അധികാരത്തില്‍ വന്നിട്ട് ഒരു വര്‍ഷത്തിനു മുകളിലായി . ഇ കാലയളവില്‍ നിങ്ങള്‍ എന്ത് പിണ്ണാക്കാണ് രാജ്യത്തിന്‌ വേണ്ടി ചെയ്തിട്ടുള്ളത് ? ഓരോ ദിവസവും ഓരോ മന്ത്രിമാര്‍ ബീഫ് കഴിക്കണം എങ്കില്‍ പാകിസ്താനിലേക്ക് പൊക്കോളണ൦ എന്ന പ്രിസ്തവാന ഇറക്കാലോ ? അതോ തീട്ടം വരെ കോരി ജീവിക്കുന്ന ഈ നാട്ടിലെ പാവപെട്ടവന്റെ കാശു കൊണ്ട് ലോകം മുഴുവന്‍ ചുറ്റുന്ന നരേന്ദ്ര മോദിയുടെ കോട്ടിന്റെ വര്‍ണ്ണന പാടാലോ ? മോദിയുടെ ലോക രാഷ്ട്ര സന്ദര്‍ശനങ്ങളിലൂടെ വന്‍ നിക്ഷേപങ്ങള്‍ രാജ്യത്തിലേക്ക് ഒഴുകി എത്തും എന്നാണല്ലോ നിങ്ങളുടെ പ്രചാരം. എത്ര നിക്ഷേപങ്ങള്‍ ഈ നാട്ടില്‍ ഇത് വരെ വന്നു ? ഒ അതിനു ഇരുപത്തി അഞ്ചു കൊല്ലം കാത്തിരിക്കണമല്ലോ അല്ലെ ... അധാനിക്ക് ഒരു രൂപയ്ക്കു കൊടുക്കുന്ന ഭൂമി ഈ നാട്ടിലെ യുവതക്ക് വെവസായം ചെയ്യുവാന്‍ നിങ്ങള്‍ കൊടുക്കണം. അധാനി പോലുള്ള വന്‍കിട കമ്പനിക്കാര്‍ക്ക് നിങ്ങള്‍  കൊടുക്കുന്ന പോലെ സാമ്പത്തിക ഇളവുകള്‍ ഈ നാട്ടിലെ യുവതക്കും കൊടുക്കണം . അവരും വളര്‍ത്തും ഇരുപത്തി അഞ്ച് കൊല്ലം കൊണ്ട് അച്ഛാ ദിന്‍. എല്ലാ രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയില്‍ സ്ഥിരം അംഗത്തിനു ഇന്ത്യയെ പിന്തുണക്കാം എന്നാണല്ലോ ഓരോ രാജ്യസന്ദര്‍ശനത്തിനു ശേഷം വരുന്ന മറ്റൊരു വാര്‍ത്ത. എന്നിട്ട് എത്ര രാജ്യങ്ങള്‍ ഈ ആവശ്യത്തെ പിന്തുണച്ചു കൊണ്ട്  നിങ്ങള്‍ക്ക് വേണ്ടി വോട്ട് ചെയ്തു ?  
   നിങ്ങള്‍ ഭരണത്തില്‍ കയറിയത് മുതല്‍ അക്കാദമിക് മേഖലയില്‍ ഹിന്ദ്വത്വം തിരുകി കയറ്റുവാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. പാഠ്യപദ്ധതി, സ്ഥാപനങ്ങള്‍, പാഠപുസ്തകരചനാ സമിതികള്‍, ചരിത്രഗവേഷണ കൗണ്‍സിലുകള്‍, തുടങ്ങി അക്കാദമിക്, സിനിമ മേഖലയില്‍ എല്ലാം തന്നെ സംഘ പരിവാര്‍ അജണ്ടകളെ ഉള്‍പ്പെടുത്തി രാജ്യത്തെ വിദ്യാര്‍ഥികളിലും യുവത്വത്തിലും മസ്തിഷ്ക പ്രക്ഷാളനം നടത്തി ഫാസിസ അജണ്ടകള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. എതിര്‍ ശബ്ദങ്ങളെ നിങ്ങള്‍ കായികമായി നേരിടുന്നു. കാരണം ആശയപരമായി നേരിടുവാനുള്ള ആശയം നിങ്ങള്‍ക്കില്ല എന്ന വെക്തമായ ബോധ്യം നിങ്ങള്‍ക്കുള്ളത്‌ കൊണ്ട് തന്നെ..
    അഴിമതിയില്‍ മുങ്ങി കുളിച്ച യുപിഎ സര്‍ക്കാരിന്റെ എതിരെയുള്ള ജനരോഷം, യുവാക്കളില്‍ നിങ്ങള്‍ കുത്തിവെച്ച മോദി എന്ന ബിംബം, ഇത്ര നാള്‍ കോണ്‍ഗ്രസ് അഴിമതി ചെയ്തില്ലേ ഇനി ഒരു വട്ടം ബിജെപി ക്ക് അധികാരം കൊടുത്താല്‍ എന്താണ് തെറ്റ് എന്നവരെ ചിന്തിപ്പിച്ചു. അവരുടെ ചിന്തകള്‍ തെറ്റാണെന്ന് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിങ്ങളവര്‍ക്ക് മനസ്സിലാക്കി കൊടുത്തു. യുവതയാണ് ഏതൊരു നാടിന്റെയും കരുത്ത്. പക്ഷെ ആ യുവതയെ നിങ്ങള്‍ ജാതിയുടെയും മതത്തിന്റെയും  ദേശീയ വാദത്തിന്റെയും പേരില്‍ തമ്മില്‍ കലഹിപ്പിക്കുന്നു.
   പശു നിങ്ങളുടെ മാതാവോ ദൈവമോ ആണെങ്കില്‍ അത് നിങ്ങളുടെ മാത്രം തലവേദനായാണ്‌. നാളെ ആരെങ്കിലും പന്നി മുസ്ലീംങ്ങള്‍ക്ക് ഹറാം ആണ് അത് കൊണ്ട് പന്നി നിരോധിക്കണം എന്ന് പറഞ്ഞാലും ഞങ്ങള്‍ ഈ വിധം തന്നെ പ്രധികരിക്കും. കാരണം ഒരാളുടെ ഭക്ഷണവും വസ്ത്രവും ഒക്കെ മറ്റൊരു കൂട്ടര്‍ തീരുമാനിക്കുന്നതെങ്കില്‍ അത് ഫാസിസം അയല്‍ വീട്ടില്‍ അല്ല വന്നിരിക്കുന്നത് നമ്മുടെ തൊണ്ട കുഴിയില്‍ ആണ് എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധം ഞങ്ങള്‍ക്കുള്ളത് കൊണ്ടാണ്.
      ശക്തമായ പ്രതിഷേധങ്ങളെ കണ്ടില്ലെന്നു നടിച്ചു എത്ര നാള്‍ നിങ്ങള്‍ക്ക് മുന്നോട്ടു പോകുവാന്‍ കഴിയും? രാജ്യത്തിന്റെ എല്ലാ കോണുകളിലും പ്രധിഷേധങ്ങള്‍പല വിധത്തില്‍ അലയടിക്കുന്നുണ്ട്. അത് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരങ്ങളായാലും അക്കാദമി അവാര്‍ഡുകള്‍ തിരിച്ചു കൊടുത്ത് സാഹിത്യകാരന്മാര്‍ നടത്തുന്ന സമരമാണെങ്കിലും രാജ്യത്തെ  ഓരോരുത്തരുടെയും ഉള്ളില്‍ ഓരോ കനലുകള്‍ നീറുകയാണ്..  ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് മുല്ല പൂ വിപ്ലവത്തിനു സാധ്യത ഇല്ല എന്നുള്ള രാഷ്ട്രീയ നിരീക്ഷകരുടെ സാധ്യത ഇത് പോലുള്ള  ഒരു ഭരണത്തില്‍ അപ്രസകതമാണ്. ഒരു തീ ഗോളമായി അത് കത്തി പടരുവാന്‍ അധിക സമയം ഒന്നും വേണ്ട.


Thursday 15 October 2015

ഒരു ചെറു പുഞ്ചിരി

 M.T. വാസുദേവൻ നായർ സംവിധാനം ചെയ്തു 2000 ത്തിൽ പുറത്തു വന്ന ചിത്രമാണ് ഒരു ചെറു പുഞ്ചിരി ..മധ്യവർത്തി കുടുംബത്തിന്റെ കഥ പറയുന്ന ചിത്രത്തിന് ആ വർഷത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡും ലഭിക്കുകയുണ്ടായി. റിട്ടയർ ആയ ഒരു കുടുംബനാഥനും അവരുടെ ഭാര്യയും ആണ് പ്രധാന കഥാപാത്രങ്ങൾ. അവരുടെ മക്കളും അയല്പക്കവും പോസ്റ്റുമാനും ഒരു കുട്ടിയും ആണ് പുറമേ നിന്നുള്ള കഥ പാത്രങ്ങൾ.  ബാധ്യതകൾ ഒന്നും തന്നെ ഇല്ലാത്ത ഒടുവിലാനും ഭാര്യയും ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ നാളിതു വരെ തുടർന്നു പോന്ന സ്നേഹത്തെ ഊഷ്മലമക്കുന്നതാണ് കഥാ തന്തു.

കൃഷിയെ വല്ലാതെ സ്നേഹിക്കുന്ന ഒടുവിലിന്റെ കഥാപാത്രം പുറമേ പരുക്കൻ ആണെങ്കിലും ഉള്ളിൽ സ്നേഹം ഉള്ളവാനാണ്. ഒടുവിലിന്റെ മരണത്തോട് കൂടി ചിത്രം പൂർണ്ണമാകുകയും ചെയ്യുന്നു.  ഒരു സംസ്ഥാന അവാർഡ്‌ ലഭിക്കുവാൻ തക്ക രീതിയിൽ ഏതു തരത്തിലുള്ള മേന്മ ആണ് ചിത്രത്തിനുള്ളത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. എം ടി. വാസുദേവൻ നായർ , അടൂർ ഗോപാലകൃഷ്ണൻ എന്നിങ്ങനെയുള്ള പേര് കേട്ടാൽ ചിത്രം പോലും കാണാതെ അവാർഡ്‌ കൊടുക്കുന്ന ജൂറികൾ ആയിരുന്നു അന്നെന്നു കരുതേണ്ടി ഇരിക്കുന്നു.പ്രധാനപെട്ട ഒരു കാര്യം ജാതിയതയെയും സ്ത്രീധനത്തെയും ചിത്രം പല സന്ദർഭങ്ങളിൽ എതിർക്കുന്നുണ്ടെങ്കിൽ  പോലും ഒരു ഡോകുമെന്ററിക്കപ്പുറം സാധ്യത ഇല്ലാത്ത ഒരു കഥയെ ഒരു ചലച്ചിത്രമാക്കി അവതരിപ്പിച്ചിരിക്കുന്നത് പ്രക്ഷകരെ പൊട്ടനാക്കാൻ ആണോ എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു   1.5/5