Monday 1 December 2014

നിനക്ക് ഇന്നേ വരെ ഒരു പ്രണയ ലേഖനം തരാൻ കഴിയാത്തതിന്റെ വിഷമത്തിന് ....


പ്രീയപെട്ടവളെ ,

പ്രണയങ്ങൾ അങ്ങനെയാണ് ... പലതും പരാജയപെടുമ്പോൾ അപൂര്വ്വമായി മാത്രം ഒന്ന് വിജയിക്കും .. അങ്ങനെ വിജയിച്ച കൂട്ടത്തിൽ പെടുവാൻ ആയിരുന്നില്ല നിന്റെ വിധി. വിധി എന്നല്ല അതിനു ഞാൻ അനുവദിച്ചില്ല എന്നതാണ് സത്യം.. 

നീ ഒര്ക്കുന്നുണ്ടോ എന്നെനിക്കറിയില്ല കാരണം പലതും മറക്കുവാൻ ഉള്ള തത്ര പാടില ആലോ നീ ഇപ്പോൾ... നമ്മൾ തമ്മിൽ വലിയ ഒരു സോഹൃദം ഒന്നും ഉടലെടുത്തിരുന്നില്ല.. എല്ലാവരെയും പോലെ നീയും... കൂടുതൽ സമയം നമ്മൾ ഒന്നിച്ചു ചിലവഴിച്ചപ്പോൾ എങ്ങനെയോ അടുക്കുവനുള്ള അവസരം തനിയെ വന്നു .. നമ്മുടെ പഠനം കാമ്പസ്സ് എന്നാ ചുറ്റു മതിലുകൾക്കുള്ളിൽ ഒതുങ്ങുന്നതയിരുന്നില്ലല്ലോ .. പല പല ദേശങ്ങൾ ...പല പല ആളുകള് ... അങ്ങനെ ഉള്ള ഒരു ക്യാമ്പിൽ വെച്ചാണ് നമുക്ക് അടുക്കുവാൻ അവസരം കിട്ടിയത് .എനിക്ക് അറിയില്ലായിരുന്നു ആദ്യം നിനക്കെന്നെ ഇഷ്ട്ടമാണെന്ന് .. നിന്റെ കൂട്ടുകാരികൾ പലവരും നിന്റെ പ്രിയ കൂട്ടുകാരി വരെ നിന്നെ അതിൽ നിന്ന് പിന്തിരിപ്പിക്കുവാൻ നോക്കി. എന്തെന്നാൽ ഞാൻ പൊതു സമൂഹ സധാചാര വിരുദ്ധാൻ ആയിരുന്നു. ഒരു പെണ്‍കുട്ടിയുടെ സ്നേഹത്തിൽ മാത്രം ഒതുങ്ങുവാൻ കഴിയുന്നതായിരുന്നില്ല എന്റെ മനസ്സ് ....അത് നിനക്ക് വളരെ വൈകി മനസിലായപ്പോൾ എന്തോ നിന്റെ കൂട്ടുകരികല്ക്ക് നേരത്തെ മനസിലായി ... 

ഞാൻ ഒരു "വഷളൻ " ആണെന്ന് അറിഞ്ഞിട്ടും പിന്നെയും പിന്നെയും നീ എന്നെ സ്നേഹിച്ചു...നീ എന്നെ സ്നേഹിക്കും തോറും ഞാൻ നിന്നില നിന്ന് അകന്നു കൊണ്ടിരുന്നു .... രാത്രി വളരെ വൈകിയും ഫോണിൽ നമ്മൾ സ്നേഹ സല്ലാപങ്ങൾ നടത്താറുണ്ടായിരുന്നു .. പിന്നീടു ആ വിളികൾ ഓക്കേ കുറഞ്ഞു .. കുറയുന്ന വിളികൾ നിന്നോടോള്ള സ്നേഹത്തിന്റെ അളവാണെന്ന് വിശ്വസിക്കാൻ ഇഷ്ട്ടപെടത്തത് കൊണ്ടാകും നീ അത് എന്റെ തെരക്കയിരിക്കും എന്ന് കരുതിയത്‌ ...

പിന്നീടു നിന്റെ അടുത്ത കൂട്ടുകാരികളിൽ ഒരുവലുമായി ഞാൻ സ്നേഹത്തിലായി ... ഞാൻ എല്ലാം തുറന്നു പറയുന്ന സ്വഭാവം ഉള്ളവന ആയിരുന്നല്ലോ.... നിന്നോട് ഞാനത് പറഞ്ഞു . അവൾ നിന്നെ ചതിക്കില്ല എന്ന തോന്നല കൊണ്ടാകും അല്ലെങ്കിൽ നിന്റെ എല്ലാം അറിയുന്ന നിനക്ക് ഒരു ചേച്ചിയെ പോലെ ആയിരുന്ന അവളോടുള്ള സ്നേഹം മൂലം നീ അതും കണ്ടില്ലെന്നു നടിച്ചു ....

അവളുടെ കണ്ണുകളിൽ തളം കെട്ടി കെടന്ന കാമം മാത്രം കണ്ടു കൊണ്ടാണ് ഞാൻ അവളുമായി അടുത്തത്‌.. അത് ഞാനവളോട് പലവുരി പറഞ്ഞതുമാണ്. വലിയ സ്ത്രീവാദിയും വലിയിൽ വായിൽ വര്ത്തമാനം പറഞ്ഞിരുന്നവളുമായ അവൾ വെറുമൊരു പെണ്ണായി മാറി.... പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് .. എന്തിനിവൽ ഇങ്ങനെ അഭിനയിക്കുന്നു എന്ന് ...ഒരു തരം ആരാധന ഉണ്ടായിരുന്നവോളോട് പിന്നീടു പുച്ചമായി മാറി. അവളോടുള്ള പ്രണയം പിന്നീട് എനിക്ക് കാമമായും ആ കാമം അവൾക്കു കണ്ണീരായും അവളുടെ കണ്ണുനീർ എനിക്ക് വേറുപ്പായും തുടങ്ങിയപ്പോൾ അവളെ ഞാൻ മറന്നു... രാത്രികളിൽ അവൾ വിളിച്ചു കരഞ്ഞ കണ്ണ് നീർ .... . അവളുടെ കണ്ണുനീർ എന്നിൽ യാതൊരു വികാരവും ഉളവാക്കിയില്ല. ഒരു കുഞ്ഞു വാവയുടെ നിഷകലങ്ക്കതയോടെ ഞാൻ കേട്ടിരുന്നു..

അപ്പോഴും നീ എന്നെ സ്നേഹിക്കുന്നുണ്ടായിരുന്നു ...

പിന്നീടു സംഭവിച്ച പ്രണയം ഒരു കുടുംബത്തെ തകർക്കും എന്നായപ്പോൾ എന്റെ പ്രണയത്തിനും.. അവളുടെ പ്രണയത്തിനും എന്റെ കാമത്തിനും അവളുടെ ശരീരത്തിനും ഞാൻ ഒരു ഫുൾ സ്റ്റോപ്പ്‌ ഇട്ടു. എങ്കിലും ആ പ്രണയം ഇപ്പോഴും എന്നെ അലട്ടുന്നുണ്ട്.

പറയാനാകാത്ത മറ്റൊരു പ്രണയവും അതോടൊപ്പം സംഭവിച്ചു... പ്രിയേ ...... ചിലവ അങ്ങനെയാണ്.. ഒന്ന് മാറിയാൽ മറ്റൊന്ന് സംഭവിക്കുക തന്നെ ചെയ്യും... പ്രണയം അതങ്ങനെയാണ്.. ആര് ആരെയാണ് .... ആരുടെയാണ്.. എന്തിനെയാണ് സ്നേഹിക്കുക എന്നാ ചിന്ത ഒന്നും ഉണ്ടാകില്ല .... 

ഇപ്പോൾ ഇതു എന്തിനാണ് ഞാൻ വീണ്ടും കുമ്പസരിക്കുന്നത് എന്നല്ലേ ?.. പറയാം ... നിനക്ക് ജീവിതത്തിൽ ആദ്യമായി സംഭവിച്ച പ്രണയമായിരുന്നു ഞാൻ.. ഒരിക്കലും എനിക്കങ്ങനെ .ആയിരുന്നില്ല... ആയിരുന്നെങ്കിൽ വണ്ട്‌ തേൻ കുടിച്ചു പറന്നു പോകുന്നത് പോലെ ഞാൻ ഒരിക്കലും നിന്നെ തനിച്ചാക്കി പോകില്ലായിരുന്നു. ഇതിപ്പോൾ നിനക്ക് വിവാഹ ആലോചനകളുടെ സമയമാണ് .... കൊഴിഞ്ഞു പോയ ഇലകളെ ഓർത്ത്‌ വേദനിക്കുന്ന ചില്ലയുടെ വികാരങ്ങളില്ലാതെ പുതുതായി തളിര്ക്കുന്ന ഇലകള്ക്കായി നീ കാത്തിരിക്കണം .. കൊഴിഞ്ഞു പോയവ ചീയട്ടെ ... അവയില നിന്ന് കിട്ടുന്ന വളം നാളെ ഒരു പാഠം ആകണം ... അതിനാൽ ഇനിയും എന്നെ ഓർത്ത്‌ നീ സമയത്തെ കൊല്ലരുത്...

ഒരിക്കൽ നിന്റെ പ്രിയനായിരുന്ന വെറുക്കപെട്ടവൻ .......................

മരണം

  സ്ഥിരമായി കിട്ടികൊണ്ടിരുന്ന അടിയുടെ പാട് ചന്തിയിൽ നിന്നും മാഞ്ഞത് കൊണ്ടായിരിക്കും ഞാൻ അന്ന് അമ്മയോട് വെറുതെ ചോദിച്ചു അച്ഛൻ എവിടെ എന്ന് ?,  അച്ഛൻ നീണ്ട യാത്ര പോയി എന്നോ അടുത്ത ആഴ്ച വരുമെന്നോ അമ്മ എന്നോട് പറഞ്ഞില്ല. മരണം എന്താണെന്നു അറിയാത്ത എന്നോട് അമ്മ  പറഞ്ഞു അച്ഛൻ മരിച്ചു. ഒന്ന് തേങ്ങിയോ ആ മുഖം .? ഇല്ല അങ്ങനെ തേങ്ങില്ല, കാരണം അത്രമാത്രം അനുഭവിച്ചിരുന്നു അമ്മ. 
          സ്ത്രീ അമ്മയാണ് , ദേവിയാണ്, മൈരാണ്  എന്നൊക്കെ പറഞ്ഞു പഠിപ്പിച്ച ഒരു കാലഘട്ടത്തിൽ ജീവിച്ചതു കൊണ്ടാകണം അവർ ഇത്രയും സഹിക്കാൻ നിർബന്ധിതമായത്. ഒരിക്കലും അമ്മ തോറ്റ്  കൊടുത്തിരുന്നില്ല. കാരണം തെറ്റൊരിക്കലും അമ്മയുടെ ഭാഗത്ത്‌ ആയിരിക്കില്ല. അച്ഛന് തെറ്റും ശെരിയും ഒന്നും അറിയേണ്ടിയിരുന്നില്ല. രണ്ടെണ്ണം അടിക്കണം പിന്നെ അമ്മയുടെ മേത്ത്  കയറണം, കരയുകയോ അമ്മയുടെ അടുത്തു ചെല്ലുകയോ ചെയ്താൽ പുളിയുടെ കൊമ്പ് കൊണ്ട് ചന്തിയിൽ നല്ല പെട തരുമായിരുന്നു. അന്ന് മുതലേ കുട്ടി പാവടയോട് എനിക്ക് അരിശമായിരുന്നു. അച്ഛന് പെട്ടന്ന് പാവാട പൊക്കി എന്നെ തല്ലാൻ കഴിയുമായിരുന്നു എന്ന് തന്നെ കാരണം. പിന്നീടു രണ്ടു ദിവസം ഇടുക്കും ആ അടിയുടെ ചൂടൊന്നു പോകുവാൻ. കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റിയത്‌ കൊണ്ടാണോ എന്നറിയില്ല അമ്മ കരഞ്ഞു ഞാൻ  കണ്ടിട്ടില്ല. ആ അമ്മയുടെ മകൾ ആയതു കൊണ്ടാകണം സങ്കടവും കരച്ചിലും ഞാൻ ചെറുപ്പത്തിലെ മറന്നു.
           ഒരു  ക്ലീഷേ നായിക  ആകുവാൻ താല്പ്പര്യം ഇല്ലായിരുന്നത് കൊണ്ട് തന്നെയാണ്  വിവാഹം വേണ്ടാന്ന് വെച്ചത് . അമ്മയ്ക്ക്  അതിൽ എതിര്പ്പോന്നും ഇല്ലാതെ ഇരുന്നത് എന്നെ ഞെട്ടിച്ചിരുന്നു. കാലത്തിനു വളരെ മുൻപ് നടന്നതായിരുന്നു എന്റെ അമ്മ എന്നെനിക്കിപ്പോൾ തോന്നുന്നു. അമ്മ ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്  മോളെ നമ്മുടെ സ്വതന്ത്ര്യത്തിനു സന്തോഷത്തിനു തടസ്സമാകുന്ന ഒന്നിനെയും മോൾ സ്വീകരിക്കരുത്. എത്ര തന്നെ എതിര്പ്പുണ്ടായാലും ആരൊക്കെ തന്നെ മരിച്ചാലും ആ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടണം. ഇന്നിപ്പോൾ ആ അമ്മയാണ് മരിച്ചത്. കരയുവാൻ എനിക്കാറില്ല, ഞാൻ എന്തിനു കരയണം?, സന്തോഷിക്കുകയല്ലേ വേണ്ടത് ?

കടലാസ്സു വഞ്ചി

നീയും ഞാനും
ബാല്യത്തിൽ എത്ര കടലാസ്സു വഞ്ചികളാണ്  
ഈ തോട്ടിലൂടെ ഒഴുക്കിയത്...
കടലാസ്സു വഞ്ചികൾക്ക്
സ്വപ്നങ്ങളെ  വഹിക്കുവാൻ കഴിയും
 എന്നറിഞ്ഞപ്പോഴേക്കും
 തിരയും തീരവും എതന്നറിയാതെ
അവ യാത്ര തുടർന്നു.
ഇനി എന്നാണവ തീരത്തെ ചുംബിക്കുവാൻ വരിക ?
എനിക്കുറപ്പുണ്ട്
എന്റെ ബാല്യ സ്വപ്നങ്ങളെയും  വഹിച്ചുകൊണ്ട്
 അവ ഒരുനാൾ  തീരത്തെ ചുംബിക്കുവാൻ  വരിക തന്നെ ചെയ്യും.