Saturday, 7 November 2015

രാത്രിയില്‍ യോനി തപ്പി ഇറങ്ങുന്നവര്‍

1

പകല്‍


നശിച്ച മഴ


കാടിനുള്ളില്‍ തീ തുപ്പി


കാട്ടാര്‍


നിറഞ്ഞു കവിഞ്ഞൊഴുകി


തണുപ്പ് സഹിക്കാന്‍ വയ്യ.


2


എന്തൊരു ചൂടാണിത്


ദേഹം മുഴുവന്‍ വിയര്‍ത്തു


ഇന്നത്തെ പണി മതിയാക്കാം


ഒന്ന് നീന്തി കുളിക്കണം.


3


അടിവസ്ത്രത്തില്‍ പുരണ്ട കറ


തുട ഇടുക്കും കഴിഞ്ഞു ഒഴുകുകയാണ്


വിത്ത്‌ വിതക്കനിട്ട പാടം ആണ്


കൊയ്തു മെതിച്ചിട്ട പോലെ ആയി.


4


ഇരുട്ട്


നിശബ്ദതയാണ്


സീല്‍ക്കാരങ്ങളും


രതി വൈകൃതങ്ങളും


ചേക്കേറുന്ന ഇടം.


5


ഇന്നലെ കണ്ടില്ലലോ ?


ഇന്നലെയും വന്നിരുന്നു അയാള്‍, നിന്നെ ചോദിച്ചു


ഞാനുണ്ടല്ലോ എന്ന് പറഞ്ഞപ്പോള്‍


ശരീരമല്ല മനസ്സാണ് വേണ്ടതെന്ന്‍.ഫു.. മനസ്സ് പോലും..



6


ബുദ്ധന്‍


ഇ/എപ്പോഴും ധ്യാനത്തിലാണ്


അംബേദ്‌കറെ


എത്ര ശ്രമിച്ചട്ടും ദൈവമാക്കാന്‍ പറ്റുന്നുമില്ല.


7ദൈവം


കൊടുത്ത കുഞ്ഞാണ് പോലും


ദൈവം


ഭാര്യയുടെ കൂടെ ശയിക്കുന്നത്‌ കണ്ടു


കുഞ്ഞിനു വേണ്ടിയല്ലേ


ദൈവമല്ലെ ...


8


സണ്ണി ലീയോണ്‍


സന്തോഷമാണ്


അനുഭൂതിയാണ്


വികാരമാണ്


സ്നേഹമാണ്


മറ്റൊരു ദൈവമാണ് നീ സണ്ണി ലിയോണ്‍.


9


പെണ്‍കുട്ടി


ഉടലിനെ പേടിക്കുന്നു


ആണ്‍കുട്ടി


ഉടലിനെ പടച്ച ഉടയവനെ പോലും പേടിക്കുന്നില്ല.


10


രാത്രി


ഏറെ വൈകി


ഇനിമേല്‍ ക്ലീഷകളില്ല***


യോനിയെ


തപ്പണം.


***ഒക്ടോവിയോ പാസ് – ഇനിമേല്‍ ക്ലീഷകളില്ല    

‘മൈരെ’ ഷേണി ആവേണ്ടതുണ്ടോ?

‘മൈരെ’ ഷേണി ആവേണ്ടതുണ്ടോ?
കാസര്‍കോട് താലൂക്കില്‍ എന്‍മകജെ പഞ്ചായത്തിലെ മൈരെ എന്ന സ്ഥലപ്പേര് മാറ്റാന്‍ മലയാളി ഉദ്യോഗസ്ഥരുടെ ശ്രമം തകൃതി. മയിലുകള്‍ നൃത്തമാടിയിരുന്ന സ്ഥലം എന്നര്‍ഥമുള്ള മയൂരപ്പാറ ലോപിച്ചുണ്ടായ തുളുനാമമാണ് മൈരെ. മലയാളത്തില്‍ ഇത് തെറിയാണ് എന്നു പറഞ്ഞാണ് പ്രദേശത്തിന്റെ പേര് ഷേണി എന്നാക്കാനുള്ള ശ്രമം-
കാസര്‍കോട് അതിര്‍ത്തിയിലെ ഒരു സ്ഥലമാണ് മൈരെ. ആണ് എന്നല്ല ആയിരുന്നു എന്ന് ചിലപ്പോള്‍ പറയേണ്ടി വരും. കാരണം ആ സ്ഥലത്തിന്റെ പേര്, ഷേണി എന്നാക്കാന്‍ തകൃതിയായ ശ്രമം നടക്കുകയാണ്. ആ തുളു പദം മലയാള ഭാഷയില്‍ അശ്ലീലമാണ് എന്ന് പറഞ്ഞാണ് ഈ ശ്രമം.
അതിര്‍ത്തി പ്രദേശം എന്ന് പറയുമ്പോള്‍ ശരിയായ തുളുനാട് തന്നെയാണിത്. കാസര്‍കോട് താലൂക്കില്‍ എന്‍മകജെ പഞ്ചായത്തില്‍. ഒരു പോസ്റ്റ് ഓഫിസും ഒരു വില്ലേജ് ഓഫിസും ഈ പേരില്‍ അറിയപ്പെടുന്നു. കേന്ദ്ര സര്‍ക്കാറിന്റെ രേഖകളിലും സംസ്ഥാന സര്‍ക്കാറിന്റെ രേഖകളിലും ഇപ്പോഴും ഈ പേര് തന്നെയാണ് ഉള്ളത്. നാട്ടുകാരും ഈ പേരു തന്നെയാണ് വിളിക്കുന്നത്.
അവര്‍ക്ക് ഇത് ഒരു തെറിവാക്കല്ല. തെളിനീരുപോലെ ഒരു കന്നട വാക്ക്. പ്രകൃതി എത്രത്തോളം സുന്ദരിയായിരുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്ന പദം. ആ ഓര്‍മ്മയില്‍ തളിച്ച കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍. ആ കീടനാശിനിയെ ഓര്‍മ്മപ്പെടുത്തിയ എഴുത്താണ് അംബികാ സുതന്റെ ‘എന്‍മകജെ’യും സന്തോഷ് പനയാലിന്റെ’ജീവശാസ്ത്ര’വും.
ഇന്നാട്ടില്‍ ഇങ്ങനെ വേറെയുമുണ്ട് വാക്കുകള്‍. സ്കൂളുകള്‍ അടച്ചുപൂട്ടി, വ്യവസായശാലകള്‍ അടച്ചുപൂട്ടി എന്നൊക്കെ പറഞ്ഞാല്‍ ഇവിടെ കേള്‍വിക്കാര്‍ മുഖം കുനിച്ച് ചിരിക്കും. പൂട്ടി എന്നാല്‍ ഇവര്‍ക്ക് മറ്റൊരു തെറി നാമപദമാണ്. അത് മലയാളത്തിന് വിഷയമല്ലാത്തിടത്തോളം ‘മൈരെ’ എന്ന ഈ സ്ഥലപ്പേരും വിഷയമാവേണ്ടതില്ല. എന്നാല്‍, സംഭവിച്ചത് അതല്ല.
ഈ വില്ലേജിലേക്ക് തെക്കുനിന്ന് ശിക്ഷാനടപടിയായി സ്ഥലം മാറിയെത്തിയ മാഡത്തിന് ഈ പേര് ശിക്ഷയായി. എവിടെയാണ് പുതിയ പോസ്റ്റിംഗ് എന്ന് പറയുമ്പോള്‍ പറയേണ്ടത് ഈ പേരാണ്. അങ്ങനെ ആദ്യ ദിനത്തില്‍ തന്നെ പേര് മാറ്റാന്‍ മാഡം തയാറായി. കുറെ പേരുടെ ഒപ്പുവാങ്ങി തഹസില്‍ദാര്‍ക്ക് അയച്ചുകൊടുത്തു. പകരം ഒരു വാക്കും കണ്ടെത്തി-ഷേണി!
സ്ഥലം മാറിയെത്തിയ തെക്കന്‍ തന്നെയാണ് തഹസില്‍ദാറും. ചിരിച്ചുകൊണ്ട് അദ്ദേഹം ഫയല്‍ കലക്ടര്‍ക്ക് കൈമാറി. പേര് മാറ്റാന്‍ തനിക്ക് അധികാരമുണ്ടോയെന്ന് അറിയാതെ അദ്ദേഹം പരാതി ചീഫ് സെക്രട്ടറിക്ക് അയച്ചു. അയാളും ചിരിച്ച് ചിരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. പിന്നെയിത് മന്ത്രിസഭയില്‍ വച്ചു. നിയമോപദേശം തേടിയപ്പോള്‍ ഡെല്‍ഹിക്ക് അയക്കേണ്ടിവന്നു. തൌളവന്റെ പേര് മാറ്റാന്‍ മലയാളിക്ക് എന്തവകാശം എന്ന് പറഞ്ഞ് അതിപ്പോള്‍ തിരികെ വന്നു.
സത്യത്തില്‍ ഇതത്ര വലിയ തമാശയൊന്നുമല്ല. ഗൌരവമുള്ള അനേകം ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഒന്നാണ്.
ഭാഷയിലെ അശ്ലീലം തീരുമാനിക്കാന്‍ ആര്‍ക്കാണ് അവകാശം? ഒരു മലയാള പദത്തില്‍ അശ്ലീലമുണ്ടെന്ന് പരാതി നല്‍കാന്‍ കന്നടക്കാരനോ തമിഴനോ അവകാശമുണ്ടോ. നമ്മുടെ ‘ഴ’ ഉച്ചരിക്കാന്‍ കഴിയാത്തതിന് ബ്രീട്ടീഷുകാരന്‍ കോഴിക്കോടിനെ കാലിക്കറ്റാക്കിയിരുന്നു. അതിനെ ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ ഭാഷാ ഫാഷിസം എന്ന് പറയാം. അതുപോലെ ഒരു ഇന്ത്യക്കാരന്റെ സ്ഥലനാമം തെറിയാണെന്ന് പറഞ്ഞ് മാറ്റാന്‍ നമുക്ക് എന്ത് അവകാശം? മലയാളത്തിന്റെ ഇടയില്‍ കിടന്ന് ശ്വാസം മുട്ടുന്ന ഒരു തുളു വാക്കിനെ നാടുകടത്താന്‍ ശ്രമിക്കുന്ന മലയാളിയുടെ മേധാവിത്വ മനോഭാവം അല്ലാതെ മറ്റെന്താണിത്.
മയിലുകള്‍ നൃത്തമാടിയിരുന്ന സ്ഥലം എന്നര്‍ഥമുള്ള മയൂരപ്പാറ ലോപിച്ചുണ്ടായതാണ് മൈരെ. പ്രകൃതിരമണീയമായ ഈ സ്ഥലത്തെയാണ് അവര്‍ക്ക് ഷേണിയെന്നാക്കി മാറ്റേണ്ടത്. നിന്റെ വാക്കുകള്‍ ഞങ്ങള്‍ക്കിഷ്ടമല്ലെങ്കില്‍ ഞങ്ങള്‍ തീരുമാനിക്കും നിന്റെ വാക്ക് എന്ന ഭാഷാ ഫാഷിസം തന്നെയല്ലേ ഇത്?
രേഖകളില്‍ ഇപ്പോഴും പേര് അതു തന്നെ. എന്നാല്‍, മലയാളികളായ ഉദ്യോഗസ്ഥര്‍ ‘ഷേണി’ എന്ന് തന്നെയാണ് വിളിക്കുന്നത്. ഇങ്ങനെ വിളിക്കുമ്പോള്‍ തൌളവര്‍ അവരുടെ മുഖത്ത് നോക്കി ‘മൈരെ’ എന്ന് തന്നെ വിളിക്കും.
1980നു ശേഷം ഇറങ്ങിയ സി.ഡി.ക്ക് തമിഴ്നാട്ടുകാര്‍ കുറുന്തകിട് എന്നാണ് പറയുന്നത്. മലയാളത്തില്‍ കമ്പ്യൂട്ടറിനു പോലും മലയാളം കണ്ടെത്താനായിട്ടില്ല.
കാസര്‍കോട് കലക്ട്രേറ്റ് എന്ന ബോര്‍ഡ് കന്നടയില്‍ എഴുതിയിട്ടുണ്ട്. ജില്ലാ ആദാലിത അധികാരി എന്ന്. മലയാളത്തിലും എഴുതിയിട്ടുണ്ട് ഡിസ്ട്രിക്ട് കലക്ട്രേറ്റ് എന്ന്. ഭാഷാവകുപ്പിന്റെ പദ നിര്‍മ്മാണത്തെ സമ്മതിക്കാതെ വയ്യ.
Raveendran Ravaneshwaram 'പാഠഭേദം' മാസികയുടെ 2011 ഫെബ്രുവരി ലക്കത്തിലെഎഴുത്ത് ....

Thursday, 5 November 2015

10 Must watch New Generation Malayalam Movies തീര്‍ച്ചയായും കണ്ടിരിക്കേണ്ട 10 പുതു തലമുറ ചിത്രങ്ങള്‍

(ലിസ്റ്റ് പ്രത്യേക  പ്രാധാന്യം  അനുസരിച്ചുള്ളതല്ല )

1 ) ട്രാഫിക്‌ - traffic 



സംവിധാനം  - രാജേഷ്‌ പിള്ള

2 ) സിറ്റി ഓഫ് ഗോഡ്  - city of god


സംവിധാനം - ലിജോ ജോസ് പെല്ലിശേരി 

3) ആമേന്‍   - amen


സംവിധാനം - ലിജോ ജോസ് പെല്ലിശേരി 


4)  ചാപ്പ കുരിശ്  - chappa Kurish 



സംവിധാനം- സമീര്‍ താഹിര്‍ 

5 ) 22 ഫീമെയില്‍  കോട്ടയം - 22 FK



സംവിധാനം -  ആഷിക് അബു 

6 ) ഈ അടുത്ത കാലത്ത് - ee aduttha kalathu



സംവിധാനം - അരുണ്‍ കുമാര്‍ അരവിന്ദ് 

7 ) ട്രിവാന്‍ഡ്രം ലോഡ്ജ്    - Trivandrum Lodge


സംവിധാനം -  വി കെ പ്രകാശ്‌ 


8) Shutter- ഷട്ടര്‍

സംവിധാനം - ജോയ് മാത്യു






9) സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ -Salt And Pepper



സംവിധാനം -ആഷിക് അബു 

10 )  ബ്യൂട്ടിഫുള്‍ - beautiful




സംവിധാനം -  വി കെ പ്രകാശ്‌ 


Monday, 2 November 2015

Must watch 10 Malayalam Love Movies തീര്‍ച്ചയായും കണ്ടിരിക്കേണ്ട 10 മലയാള പ്രണയ ചലച്ചിത്രങ്ങള്‍

( ലിസ്റ്റ്  പ്രത്യേക പ്രാധാന്യം  അനുസരിച്ചല്ല )

1)  തൂവാനത്തുമ്പികള്‍ 




സംവിധാനം - പി  പത്മരാജന്‍  


ജയകൃഷ്ണൻ (മോഹൻലാൽ) രണ്ടു വേറിട്ട ജീവിതങ്ങൾ നയിക്കുന്ന അവിവാഹിതനാണ്. ഗ്രാമത്തിൽ അമ്മയുടെയും സഹോദരിയുടെയും കൂടെ ജീവിക്കുന്ന തനി നാട്ടിൻപുറത്തുകാരനായും പട്ടണത്തിൽ സുഹൃത്തുക്കളുമായി ജീവിതം ആഘോഷിക്കുന്ന യുവാവായും ജയകൃഷ്ണൻ ജീവിക്കുന്നു. തങ്ങൾ എന്ന ദല്ലാളിലൂടെ ജയകൃഷ്ണൻ ക്ലാരയെ (സുമലത) പരിചയപ്പെടുന്നു. ക്ലാര വേശ്യാവൃത്തി സ്വീകരിക്കുവാൻ നിർബന്ധിക്കപ്പെട്ടവളാണ്. നാട്ടിൻപുറത്തുകാരിയായ രാധയെ (പാർവ്വതി) ജയകൃഷ്ണൻ സ്നേഹിക്കുകയും വിവാഹം ഉറപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ക്ലാരയുമായുള്ള ബന്ധം ജയകൃഷ്ണന് ഉപേക്ഷിക്കാൻ സാധിക്കുന്നില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ മനുഷ്യമനസ്സിന് ഒന്നിൽ കൂടുതൽ വ്യക്തികളോട് പ്രണയം സംഭവിക്കാം എന്ന സത്യത്തെ ഈ ദ്വന്ദ്വവ്യക്തിത്വങ്ങളിലൂടെ പത്മരാജൻ ചിത്രീകരിച്ചിരിക്കുന്നു.  കടപ്പാട് വിക്കിപീഡിയ.

2) സുഖമോ ദേവി 



സംവിധാനം - വേണു നാഗവള്ളി 

സൗഹൃദബന്ധവും പ്രണയവും സംഗീതവും ഇടകലർന്ന വളരെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിൽ. കാമുകന്‍റെ മരണ ശേഷം തങ്ങളുടെ കൂട്ടുകാരനെ വിവാഹം ചെയ്യേണ്ടി വരുന്ന ഗീതയുടെ കഥാപാത്രം ഏറെ പ്രശംസ പിടിച്ചു പറ്റി.

3) രതിനിര്‍വേദം 


സംവിധാനം - ഭരതന്‍ 


നിഷ്കളങ്കമായ പ്രണയത്തിന്റെയും ശാരീരികാകർഷണത്തിന്റെയും ഉന്മാദങ്ങളിൽപ്പെട്ട് സമൂഹത്തിന്റെ വേലിക്കെട്ടുകളെ മറികടക്കാൻ വെമ്പുന്ന യൗവനത്തിന്റെ ത്വരയാണ് ഗ്രന്ധകാരൻ ഈ സിനിമയില്‍  ചിത്രീകരിക്കുന്നത്. പപ്പു, രതിവേച്ചി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ.

4) നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ 


സംവിധാനം - പി പത്മരാജന്‍  

ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം മലയാളസിനിമയിൽ ശക്തവും വ്യത്യസ്തവുമായ നായകസങ്കല്പത്തിനു നാന്ദി കുറിച്ചവയാണ്‌. പത്മരാജന്റെ എല്ലാ സിനിമകളും പോലെ ഈ ചിത്രവും പ്രണയത്തിനു പ്രധാന്യം നൽകിയിരിക്കുന്നു.

5) ഇണ 


സംവിധാനം - ഐ വി ശശി 

കൌമാരക്കാരായ  രണ്ടു കുട്ടികളില്‍ ഉടലെടുക്കുന്ന സൌഹ്രദവും പിന്നീട് ഉണ്ടാകുന്ന പ്രണയവും മറ്റു സംഭവങ്ങളുംമാണ് ഇതിവ്രത്തം.

6)  മേഘമല്‍ഹാര്‍ 


സംവിധാനം - കമല്‍ 

അഭിഭാഷകനായ രാജീവന്റെയും, എഴുത്തുകാരിയായ നന്ദിതയുടെയും കഥയാണിത്. രാജീവൻ ഒരു ബാങ്കുദ്യോഗസ്ഥയായ രേഖയെ വിവാഹം ചെയ്തിരിക്കുന്നു. അവർക്ക് രണ്ടു കുട്ടികളുമുണ്ട്. നന്ദിത ഗൾഫിൽ ബിസിനസ്സുകാരനായ മുകുന്ദനെ വിവാഹം ചെയ്തിരിക്കുന്നു. ഇവർക്ക് ഒരു മകളുണ്ട്. യാദൃച്ഛികമായി രാജീവനും നന്ദിതയും കണ്ടുമുട്ടുകയും ചെറിയ കാലയളവിനുള്ളിൽ ഇവർ അടുത്ത സുഹൃത്തുക്കളാവുകയും ചെയ്യുന്നു. അവരുടെ ഇഷ്ടങ്ങളും ചിന്തകളും ഒരു പോലെയാണെന്ന് അവർ മനസിലാക്കുന്നു. ഈ സമയത്ത് രാജീവനു് ചെറുപ്പത്തിൽ തന്റെ പ്രണയിനിയെ നഷ്ടപ്പെട്ടതായി നന്ദിത മനസിലാക്കുകയും അത് രാജീവനുമായി കൂടുതൽ നന്ദിതയെ അടുപ്പിക്കുകയും ചെയ്യുന്നു. ഈ ബന്ധത്തിന്റെ യഥാർത്ഥ തലം കണ്ടെത്തുവാൻ രാജീവൻ വല്ലാതെ വിഷമിക്കുന്നു. പക്ഷെ അവർ അവരുടെ ബന്ധം തുടരുക തന്നെ ചെയ്യുന്നു. കടപ്പാട് വിക്കിപീഡിയ.

7) പ്രണയം 



സംവിധാനം ബ്ലെസ്സി 

അച്യുതമേനോൻ (അനുപം ഖേർ) ഗ്രേസ് (ജയപ്രദ) എന്നിവർ വ്യത്യസ്ത സമുദായങ്ങളിൽ നിന്നും പ്രണയിച്ചു വിവാഹിതരായവരാണ്. എന്നാൽ അവരുടെ കുഞ്ഞിനു (അനൂപ് മേനോൻ) രണ്ടര വയസ്സു തികഞ്ഞ സമയത്ത് ചില പൊരുത്തക്കേടുകളാൽ അവർ വിവാഹമോചനം നേടി. കുഞ്ഞിനെ പിതാവിനൊപ്പം വിടാൻ കോടതി വിധിച്ചു. വീട്ടുകാരുടെ ഭീഷണിയാൽ ഗ്രേസ് പ്രൊ. മാത്യൂസിനെ (മോഹൻലാൽ) വിവാഹം ചെയ്തു. അച്യുതമേനോന്റെയും ഗ്രേസിന്റെയും മകൻ സുരേഷ്‌മേനോൻ വിദേശത്താണ് ജോലി ചെയ്തിരുന്നത്. പിന്നീട് 40 വർഷങ്ങൾക്കു ശേഷം അച്യുതമേനോനും ഗ്രേസും തങ്ങളുടെ വാസസ്ഥലത്ത് ലിഫ്റ്റിൽ വെച്ച് കണ്ടുമുട്ടുന്നു. ആ ആഘാതത്താൽ അച്യുതമേനോൻ ഹൃദയാഘാതം സംഭവിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഗ്രേസിയുടെ സഹായത്താലാണ് അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടത്.
ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ ഇരുവരും തമ്മിൽ വീണ്ടും വളരെ സൗഹൃദത്തിലാകുകയും മാത്യൂസ് ഒഴികെയുള്ള കുടുംബാഗങ്ങളുടെ എതിർപ്പുകൾക്കു വഴിവെക്കുകയും ചെയ്യുന്നു. സുരേഷ്‌മേനോൻ ഗ്രേസിനോട് അച്യുതമേനോനുമായി ഇനിയൊരിക്കലും തമ്മിൽ കാണരുതെന്ന് ആജ്ഞാപിക്കുന്നു. എങ്കിലും എല്ലാ എതിർപ്പുകളേയും അവഗണിച്ച് അവർ വീണ്ടും പല മാർഗ്ഗത്തിലും കണ്ടുമുട്ടിയിരുന്നു. സുരേഷ് മോനോന് അമ്മയോടുള്ള വെറുപ്പിനു കാരണം താനാണെന്നു അച്യുതമേനോൻ ഗ്രേസിനോട് അറിയിക്കുന്നു. അയാളുടെ ഇടപെടലുകളാലാണ് കോടതി വിധി അനുകൂലമാക്കി കുട്ടിയെ നേടിയെടുത്തതെന്ന് ഗ്രേസിയെ മേനോൻ അറിയിച്ചു. അമ്മയോടുള്ള വെറുപ്പ് ഒഴിവാക്കാൻ ഈ സത്യം തുറന്നു പറയാൻ താൻ തയാറാണെന്നു അച്യുതമോനോൻ ഗ്രേസിനെ അറിയിച്ചു. ഇക്കാലമത്രയും അച്ചൻ മകനെ ചതിക്കുകയായിരുന്നെന്നേ സുരേഷ് കരുതുകയുള്ളൂ എന്ന ഗ്രേസ് മേനോനെ അറിയിക്കുകയും അതിനാൽ തന്നെ ഗ്രേസ് ആ തീരുമാനത്തെ എതിർക്കുകയും ചെയ്തു. എങ്കിലും മകനാൽ വെറുക്കപ്പെടുന്ന അവസ്ഥയിൽ അവർ വളരെയധികം വ്യസനിച്ചു.
പിന്നീടൊരിക്കൽ മാത്യൂസും ഗ്രേസിയും അച്യുതമേനോനും ആദ്യമായി കണ്ടു മുട്ടി. അതിലൂടെ മൂവരും തമ്മിൽ വൈകാരികമായ ഒരു സുഹൃദ്ബന്ധം വളർന്നു. ആറു വർഷങ്ങൾക്കു മുൻപുണ്ടായ രോഗാവസ്ഥയിൽനിന്നും മാത്യൂസിന്റെ ശരീരം ഭാഗികമായി തളർന്നിരുന്നു. ഗ്രേസിന്റെ സഹായത്താൽ വീൽചെയറിലായിരുന്നു അദ്ദേഹം ജീവിതം നീക്കിയിരുന്നത്. ആഴത്തിൽ വളർന്ന സൗഹൃദത്താൽ വീട്ടുകാർ അറിയാതെ മൂവരുടേയും ഒരു യാത പോകുന്നു. യാത്രമധ്യേ തങ്ങൾ ഒരുമിച്ചാണ് യാത്ര തിരിച്ചതെന്നു അവർ ഭവനങ്ങളിൽ വിളിച്ചറിയിച്ചു. യാത്രക്കിടയിൽ മാത്യൂസിന് ഹൃദയാസ്വസ്ഥത ഉണ്ടാകുകയും ഗുരുതരമായ നിലയിൽ ഒരു ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും ചെയ്യുന്നു. സ്വന്തം വീടുകളിൽ അവർ ഈ സംഭവം അറിയിച്ചിരുന്നില്ല. ആശുപത്രിയിലെ മുറിയിൽ കഴിഞ്ഞ ഗ്രേസിനോട് മേനോൻ സുരേഷിനെ എല്ലാക്കാര്യങ്ങളും അറിയിച്ചെന്നും അവന് അമ്മയെ കാണണമെന്നു പറഞ്ഞെന്നും ഗ്രേസിനോട് യാതൊരുവിധ പരിഭവങ്ങളും ഇല്ലെന്നും അറിയിച്ചു. വിദേശത്തേക്കു പുറപ്പെടാൻ തയാറായി എയർപോർട്ടിലെത്തിയ സുരേഷ് ആശുപത്രിയിലെ നമ്പരിൽ വിളിച്ച് ഗ്രേസിനോട് സംസാരിക്കുന്നു. അമ്മയെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടെന്നും എന്നാൽ പോകാൻ തയാറായതിനാൽ വീണ്ടും എത്രയും പെട്ടെന്നു തിരിച്ചെത്തി കാണാമെന്നും പറഞ്ഞ് സംസാരം അവസാനിപ്പിക്കുന്നു. ഫോൺ സംഭാഷണം അവസാനിച്ച ഉടൻ ഗ്രേസ് തളർന്നു വീഴുന്നു. അടുത്തുണ്ടായിരുന്ന മേനോൻ ഡോക്ടറെ എത്തിച്ചെങ്കിലും ഗ്രേസിന്റെ മരണം സ്ഥിരീകരിച്ചു. അച്യുതമോനോനും മാത്യൂസും ഗ്രേസിന്റെ കബറിടത്തിൽ പൂക്കൾ അർപ്പിക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു. കടപ്പാട് - വിക്കി പീഡിയ 
8) എന്ന് നിന്റെ മൊയ്തീന്‍ 


സംവിധാനം - ആര്‍ എസ് ബിമല്‍ 
മൊയ്തീൻ, കാഞ്ചനമാല എന്നിവരുടെ പ്രണയ ജീവിതത്തെ ആസ്പദമാക്കിആർ.എസ്. വിമൽ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് എന്ന് നിന്റെ മൊയ്തീൻ. 1960-കളിൽ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന സംഭവമാണ് ചിത്രത്തിൽ പരാമർശിച്ചിരിക്കുന്നത്പൃഥ്വിരാജ്പാർവ്വതി മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 2015 സെപ്തംബർ 19 നു പ്രദർശനത്തിനെത്തിയ ഈ ചലച്ചിത്രം മികച്ച പ്രേക്ഷകപ്രതികരണവും നിരൂപകപ്രശംസയും നേടി. കടപ്പാട് വിക്കിപീഡിയ 
9) ചെമ്മീന്‍ 


സംവിധാനം - രാമു കാര്യാട്ട്‌ 
 ഹിന്ദു മത്സ്യതൊഴിലാളിയുടെ മകൾ 'കറുത്തമ്മ'യും മുസ്ലിം മത്സ്യ മൊത്തവ്യാപാരിയുടെ മകൻ 'പരീക്കുട്ടി'യും തമ്മിലുള്ള പ്രണയത്തിന്റെ കഥപറയുന്ന ചിത്രമാണിത്.കേരളത്തിൽ തീരപ്രദേശങ്ങളിലെ മുക്കുവക്കുടിലുകളിൽ അക്കാലത്ത് വ്യാപകമായിരുന്നു (എന്നു് കരുതുന്ന) സ്ത്രീചാരിത്ര്യവുമായി ബന്ധപ്പെട്ട ഒരു പരമ്പരാഗത വിശ്വാസമാണ് ചിത്രത്തിന്‍റെ  കഥാതന്തു. വിവാഹിതയായ ഒരു സ്ത്രീ, തന്റെ ഭർത്താവ് മീൻ തേടി കടലിൽ പോയസമയത്ത് വിശ്വാസവഞ്ചന കാട്ടിയാൽ കടലമ്മ ഭർത്താവിനെ കൊണ്ടുപോകും എന്നാണു വിശ്വാസം. കടപ്പാട് - വിക്കിപീഡിയ 
10) ചാമരം
സംവിധാനം - ഭരതന്‍ 

ഒരു കോളേജ് അധ്യാപികയും  വിദ്യാര്‍ത്ഥിയും തമ്മിലുള്ള പ്രണയമാണ് ചിത്രം. 

Must watch 10 Malayalam Drama movies തീര്‍ച്ചയായും കണ്ടിരിക്കേണ്ട 10 മലയാള ചലച്ചിത്രങ്ങള്‍

തീര്‍ച്ചയായും  കണ്ടിരിക്കേണ്ട  10  മലയാള ചിത്രങ്ങളാണ്‌  ചുവടെ.
( ലിസ്റ്റ്  പ്രത്യേക പ്രാധാന്യം  അനുസരിച്ചല്ല )

1)  Papilio Budda -  പാപ്പിലോ  ബുദ്ധ 

 സംവിധാനം -  ജയന്‍  ചെറിയാന്‍

സെന്‍സര്‍ ബോര്‍ഡിന്‍റെ കത്രിക  26 ഇടങ്ങളിലാണ്  ഈ ചിത്രത്തില്‍  പതിഞ്ഞട്ടുള്ളത് , വെക്തമായ രാഷ്ട്രീയം  പറയുന്ന ചിത്രം ദളിത്‌, ആദിവാസി കീഴാള ജനതയുടെ കഥ പറയുന്നു.




2) ദശരഥം dhasharadham 


 സംവിധാനം -  സിബി മലയില്‍ 

മോഹന്‍ലാലിന്‍റെ  മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍  ഉള്ള ചിത്രം  കാലത്തിനു മുന്‍പേ സഞ്ചരിച്ച  ചിത്രമായിരുന്നു.




3) സഞ്ചാരം -  The Journy

സംവിധാനം -  ലിജി ജെ. പുല്ലാപ്പിള്ളി 

സ്വവര്‍ഗ്ഗ രതി പ്രമേയമാകുന്ന അപൂര്‍വ്വം മലയാള ചലച്ചിത്രങ്ങളില്‍ ഒന്നാണ് സഞ്ചാരം.



4) പിറവി -  Piravi


സംവിധാനം – ഷാജി എന്‍ കരുണ്‍


ഷാജി എന്‍ കരുണ്‍ ആദ്യമായി സംവിധാനം ചെയ്ത പിറവി. കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച ഒരു തിരോധാനത്തിന്റെ നേര്‍ സാക്ഷ്യമാണ്. 

5)  ആദാമിന്‍റെ വാരിയെല്ല്

സംവിധാനം  - കെ ജി ജോര്‍ജ്ജ് 



സ്ത്രീയുടെ സ്വാതന്ത്ര്യവും ചിന്തയും പ്രധിപധ്യാമാകുന്ന  മികച്ച സ്ത്രീ പക്ഷ ചിത്രം. (സ്വാതന്ത്ര്യബോധത്തോടെ കുതറുന്ന, എന്നാൽ പരാജയപ്പെട്ടു പോകുന്ന സ്ത്രീ കഥാപാത്രങ്ങൾ നമ്മുടെ സമൂഹത്തിലെയും കുടുംബത്തിലെയും മോശം അവസ്ഥയുടെ പരിച്ഛേദങ്ങളായി ഈ സിനിമയിൽ കടന്നുവരുന്നുണ്ട്. ആദാമിന്റെ വാരിയെല്ലിലെ സ്ത്രീകൾ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ നമുക്ക് പരിചയമുള്ളവർ തന്നെയാണ്. അതിൽ വിജയിച്ചവരും പരാജയപ്പെട്ടവരുമുണ്ട്). വികീപീഡിയ.

6) കിരീടം - kireedam

സംവിധാനം - സിബി മലയില്‍

മോഹന്‍ലാലിന്‍റെ മികച്ച 10 കഥാപാത്രങ്ങളില്‍ ഒന്നായി സേതുമാതവനെ കണക്കാക്കുന്നു. 

7) മതിലുകള്‍


സംവിധാനം – അടൂര്‍ ഗോപാലകൃഷ്ണന്‍

സ്ത്രീ കഥാപാത്രങ്ങള്‍ ഇല്ലാത്ത ചിത്രത്തില്‍ ജയിലിനുള്ളില്‍ മതിലുകള്‍ക്കപ്പുറം കാണാതെ ശബ്ധത്തിലൂടെയുള്ള സൌഹ്രദവും പ്രണയവും ആണ് ചിത്രം.

8)ആകാശദൂദ്


സംവിധാനം – സിബി മലയില്‍

രണ്ടമത് കാണുവാന്‍ സാധിക്കില്ല എന്ന നിരൂപക പ്രശംസ ഏറ്റു  വാങ്ങിയ ചിത്രം. ഒരു കുടുംബത്തിലുണ്ടാകുന്ന ദുരന്തങ്ങളുടെ പരമ്പരയാണ്.

9) 101 ചോദ്യങ്ങള്‍


സംവിധാനം -  സിദ്ധാര്‍ഥ് ശിവ


സിദ്ധാര്‍ഥ് ശിവ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിന് മികച്ച നവഗത സംവിധായകനുള്ള  ഇന്ദിരാഗാന്ധി പുരസ്‌കാരം ലഭിച്ചു.

10) വാസ്തുഹാര



സംവിധാനം - ജി അരവിന്ദന്‍


വിഭജനത്തിന്‍റെ മുറിവുകള്‍ മൂലം ഉണ്ടായ വിഷമതകളെയും, അഭയാര്‍ഥി പ്രശങ്ങളെയും കൈകാര്യം ചെയ്തിരിക്കുന്നു.


Saturday, 24 October 2015

ശ്മശാനത്തിന്റെ മനശാസ്ത്രം


ശ്മശാനത്തിന്റെ മനശാസ്ത്രം അറിയണമെങ്കിൽ
കാൾ യുങ്ങിലോ ഫ്രോയിഡിലോ
തിരഞ്ഞിട്ടു കാര്യമില്ല .
ശ്മശാനത്തിന്റെ മനശാസ്ത്രം അറിയണമെങ്കിൽ
ശ്മശാനത്തിലേക്ക് തന്നെ പോകണം ...
ശ്മശാനത്തിൽ ആരോട് ചോദിക്കാൻ ?
ശ്മശാനത്തിൽ കുഷ്ട്ട രോഗിയോടും കുരുടനോടും
പൊട്ടനോടും മാറ രോഗിയോടും ചോദിക്കണം
ശ്മശാനത്തിന്റെ മനശാസ്ത്രം അറിയണമെങ്കിൽ
പറയനോടും പുലയനോടും അംബിട്ടനോടും
ആദിവാസിയോടും ദളിതനോടും ചോദിക്കണം
ശ്മശാനത്തിന്റെ മനശാസ്ത്രം അറിയണമെങ്കിൽ
തീട്ടം തിന്നു ചത്തവനോടും വെന്തു ചത്തവനോടും
കാമവെറി മൂലം ചത്തവളോടും ചോദിക്കണം

ശ്മശാനത്തിന്റെ മനശാസ്ത്രം അറിയണമെങ്കിൽ
ശ്മശാനത്തിലേക്ക് തന്നെ പോകണം ...

Wednesday, 21 October 2015

പുലി മറഞ്ഞ തൊണ്ടച്ചൻ / പുലി ജന്മം


മുരളി എന്നാ അനശ്വര നടന്റെ ശക്തമായ സാന്നിധ്യം  ഉള്ള ചിത്രം   വെക്തമായ രാഷ്ട്രീയം പറയുന്നതിനോടൊപ്പം വടക്കേ മലബാറിലെ മിത്ത് ആയ പുലി മറഞ്ഞ തോണ്ടച്ചനിലൂടെ ആണ് കഥ പറയുന്നത് .. കഥയുടെ ഇതിവ്രത്തം  (സിനിമയിലെതല്ല )..... 


പുലിമറഞ്ഞ തൊണ്ടച്ചൻ അഥവാ കാരിഗുരിക്കള്‍
പുലയരുടെ പ്രധാന ആരാധാനാപാത്രമായ ഒരു തെയ്യമാണ്‌ പുലിമറഞ്ഞ തൊണ്ടച്ചന്‍ എന്ന കാരിഗുരിക്കള്‍ തെയ്യം. കുഞ്ഞിമംഗലത്ത് ചെണിച്ചേരി വീട്ടില്‍ കുഞ്ഞമ്പു നായരെന്ന ജന്മിക്ക് കൃഷി നടത്താന്‍ തിരുവര്‍ക്കാട്ട് കാവില്‍ നിന്നും കൂട്ടിക്കൊണ്ടു വന്ന അടിയാന്മാരായ വളളിക്കുടിച്ചിവിരുന്തിയ്ക്കും മണിയന്‍ കാഞ്ഞാനും കല്യാണം കഴിച്ചു അതിലുണ്ടായ സന്താനമാണ് കാരി. ചെമ്പിടാര്‍ കുരിക്കളുടെ കീഴില്‍ അക്ഷര വിദ്യ പഠിച്ച കാരിക്ക് പുലയനായതിന്റെ പേരില്‍ കളരി വിദ്യ പഠിക്കാന്‍ പറ്റാത്തതിനാല്‍ അതിനു വേണ്ടി പേരും വീട്ടും പേരും മാറ്റി പറയാന്‍ ചെണിച്ചേരി കുഞ്ഞമ്പു നായര്‍ സമ്മതിച്ചതിന്റെ ഫലമായി മാടായിക്കളരി, നെക്കണം കളരി തുടങ്ങി പതിനെട്ടു കളരികളില്‍ ചേര്‍ന്ന് വിദ്യ പഠിച്ചു. ഒപ്പം ചോതിയാന്‍ കളരിയില്‍ നിന്ന് ആള്‍മാറാട്ട വിദ്യയും പഠിച്ചു.
മാടായി കളരിയില്‍ നിന്ന് തിരിച്ചു വന്നതിനു ശേഷം കാരിക്ക് കാരി കുരിക്കള്‍ (ഗുരിക്കള്‍) സ്ഥാനം ലഭിച്ചു. മന്ത്രവാദക്കളരിയില്‍ മന്ത്രവാദം നടത്താനുള്ള അനുവാദവും ചെണിച്ചേരി കുഞ്ഞമ്പു നായര്‍ നല്‍കി. അള്ളടം നാട്ടിലെ (നീലേശ്വരം) തമ്പുരാന്റെ ഭ്രാന്ത് ചികിത്സിക്കാന്‍ ആറു തവണ വിളി വന്നിട്ടും കുഞ്ഞമ്പു നായര്‍ കാരിയെ പോകാന്‍ അനുവദിക്കാതെയിരുന്നതിന്റെ ഫലമായി ഏഴാം തവണ ചെമ്പോല പ്രമാണം വന്നു. കാരിയെ അയച്ചാല്‍ പകുതി സ്വത്ത് കൊടുക്കാമെന്ന് അതില്‍ എഴുതിയിരുന്നു. കാരി കുരിക്കള്‍ ശിഷ്യന്‍മാരുമായി ചെന്ന് ബാധയിളക്കി. കുരിക്കളുടെ കയ്യില്‍ നിന്ന് മദ്യം വാങ്ങിക്കുടിച്ചത് മറ്റുള്ളവര്‍ക്ക് ഇഷ്ടമായില്ല. ഭ്രാന്ത് മാറിയപ്പോള്‍ തമ്പുരാക്കന്മാരുടെ വിധവും മാറി. ചെമ്പോല പ്രകാരം സ്വത്ത് പകുതി തരാന്‍ അവര്‍ തയ്യാറായില്ല പകരം പുളിപ്പാലും നരി ജടയും കൊണ്ട് വന്നാല്‍ തരാമെന്നായി.
കാരികുരിക്കള്‍ക്ക് ആള്‍മാറാട്ട വിദ്യ അറിയാമെന്നതിനാല്‍ വീട്ടില്‍ പോയി എല്ലാവരോടും തന്റെ ഉദ്ദേശ്യം പറയുന്നു. രാത്രി താന്‍ പുലിവേഷം പൂണ്ടു വരുമ്പോള്‍ അരി കഴുകിയ വെള്ളം മുഖത്തോഴിക്കണമെന്നും പച്ചചാണകം കലക്കിയ വെള്ളത്തില്‍ ചൂല്‍ മുക്കി മുഖത്ത് അടിക്കണമെന്നും ഭാര്യയെ ചട്ടം കെട്ടി. കാട്ടില്‍ ചെന്ന് പുളിരൂപത്ത്തില്‍ പുളിപ്പാലും നരിച്ചടയും കൊണ്ട് കോവിലകത്ത് പടിക്കല്‍ വെച്ച് അതേ വേഷത്തില്‍ വീട്ടില്‍ രാത്രിയിലെത്തി. ഭാര്യ പുലി വേഷം കണ്ടു ഭയന്ന് വാതില്‍ തുറന്നില്ല. പറഞ്ഞതെല്ലാം അവര്‍ മറന്നും പോയി. പുലിയാകട്ടെ പുരതുള്ളി അകത്ത് കയറി അവളെ പിളര്‍ന്ന് തിന്നു. സ്വന്തം രൂപം തിരിചെടുക്കാനാവാതെ കാരി പുലിയായി അവിടെ നിന്നും മറഞ്ഞു. പുലി പാതാളത്തില്‍ ലയിച്ചു.
കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അള്ളടം തമ്പുരാന് ബാധയിളകി. പുലി മറഞ്ഞ തൊണ്ടച്ചന്റെ കോപമാണ് കാരണമെന്ന് മനസ്സിലാക്കി ചെണിച്ചേരി കുഞ്ഞമ്പു നായര്‍ക്ക് സ്വത്തില്‍ പാതി നല്‍കി. കാരിയുടെ രൂപം സ്വര്‍ണ്ണം കൊണ്ട് ഉണ്ടാക്കി കാരി കുരിക്കളുടെ തെയ്യം കെട്ടിയാടിക്കാനും തുടങ്ങി.തെയ്യം വീഡിയോ

ചിത്രത്തിൽ  നാടുവാഴിയുടെ ഭ്രാന്ത്‌ മാറ്റാനായി  കരി ഗുരുക്കൾ കാട്ടിലേക്ക് പോകുകയും തിരിച്ചു വന്ന കരി ഗുരുക്കളെ വേഷം മാറി കണ്ട ഭാര്യം പേടിച്ചു പോവുകയും കാടി വെള്ളം മുഖത്ത് ഒഴിക്കാതെ നിലത്തു വീണു ചിതറി പോവുകയും തുടർന്ന് തന്റെ യഥാർത്ഥ രൂപം കിട്ടാതെ കാര് ഗുരുക്കൾ അലഞ്ഞു തിരിയുന്നത് ആണ് .. എന്നാൽ തെയ്യത്തിനിടയിലൂടെ  വെക്തമായ രാഷ്ട്രീയം ചിത്രം സംസാരിക്കുന്നുണ്ട് .. കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ്  പുലി ജന്മം 2006-ലെ കേന്ദ്ര ഗവൺമെന്റിന്റെ മികച്ച ചിത്രത്തിനുള്ള സുവർണ്ണ കമലം ഈ ചിത്രത്തിനു ലഭിച്ചു4.5 / 5 


അഭയം

മനോഹരമായ, നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ചലച്ചിത്രം എന്ന് തന്നെ പറയാം അഭയം . സമയത്തെ പിടിച്ചു നിർത്താൻ ശ്രമിക്കുന്ന, സമയത്തെ പേടിച്ചു വീട് വിട്ടു പോകുന്ന കുട്ടുസനിലൂടെ അവന്റെ നിഷകലങ്കതയിലൂടെ  നന്മയിലൂടെ സ്നേഹത്തിലൂടെ  എല്ലാം ആണ് ചിത്രം കഥ പറയുന്നത് .. നാട്ടിൻ പുറത്തെ നനമകളെ മനോഹരമായി ചിത്രം ആവിഷ്കരിച്ചിരിക്കുന്നു.  പരിസ്ഥിതിയെ  കുറിച്ചുള്ള വെക്തമായ ബോധവും കാഴ്ചപാടും ചിത്രം നല്കുന്നുണ്ട് ..  മരമുള്ളിടത്ത് തണലുണ്ടാകും തണലുള്ളിടത്തു ത


ണപ്പുണ്ടാകും  എന്നിങ്ങനെ ഓരോരുത്തരിൽ നിന്നും ഓരോ പാടങ്ങളാണ് നാട്ടിൻപുരത്തു നിന്ന് കുട്ടി പഠിക്കുന്നത് ..  മൃഗങ്ങളും  കിളികളും  പുഴയും പൂക്കളും എല്ലാം ചിത്രത്തിൽ സംസാരിക്കുന്നു. കുട്ടികൾക്കുള്ള മികച്ച ചിത്രത്തിനുള്ള അവാർഡ്‌ കരസ്ഥമാക്കിയ ചിത്രത്തിൻറെ ചായഗ്രഹകാൻ സന്തോഷ്‌ ശിവനും സംവിധാനം ശിവനും ആണ് ... കുട്ടികളും മുതിർന്നവരും നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു മലയാള ചലച്ചിത്രമാണ് അഭയം.5/5 ...

Friday, 16 October 2015

ബിജെപി ഭരണം ഒരു വര്‍ഷത്തില്‍

രാജ്യം കടുത്ത അസഹിഷ്ണുതയിലൂടെ ആണ് കടന്നു പോയികൊണ്ടിരിക്കുന്നത്.  ഇത് പറഞ്ഞത് ബിജെപി യുടെ തന്നെ മുന്‍ മന്ത്രി അദ്വാനിയാണ്. ആരാണ് ഈ അദ്വാനി എന്നുള്ളത് വേറെ കാര്യമാണ് എന്തിനദ്ദേഹം അങ്ങനെ പറഞ്ഞു എന്നുള്ളതും വേറെ കാര്യമാണ് അതൊരിക്കലും ഈ നാട്ടിലെ ദളിത്‌ നൂനപക്ഷങ്ങള്‍ക്ക് എതിരെയുള്ള  പീഡനങ്ങളില്‍ മനം നൊന്തു പറഞ്ഞതുമല്ല.

 ഓരോ നിമിഷവും രാജ്യത്തെ നൂനപക്ഷങ്ങള്‍ കടുത്ത അടിച്ചമര്‍ത്തലുകള്‍ക്കും വേട്ടയാടപെടലുകള്‍ക്കും വിധേയമായി കൊണ്ടിരിക്കുക്കയാണ്. ബി ജെ പി നേതാവ് വി വി രാജേഷ് ഇത്തരം നൂനപക്ഷ അതിക്രമങ്ങള്‍ക്ക് എതിരെയുള്ള ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരമായി പറയുന്ന ഒരു വാചകമുണ്ട്. രാജ്യത്ത് എവിടെയെങ്കിലും ഒരു ഒറ്റ പെട്ട സംഭവം നടന്നാല്‍ അതെങ്ങനെ നരേന്ദ്രമോദിക്ക് എതിരെയാകും ? ആള്‍ക്കൂട്ട അക്രമങ്ങള്‍ക്ക് എന്തിനു നരേന്ദ്ര മോദി ഉത്തരം പറയണം ? യു.പി.യെ. ഭരണകാലത്തും കോണ്‍ഗ്രസ് ഭരണകാലത്തും ഇത്തരം ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. അന്നൊന്നും ഇവിടെ ആരുടേയും വേവലാതികള്‍ കണ്ടിട്ടില്ല.
    ശെരിയാണ് സാര്‍, ഇത്തരം ആള്‍കൂട്ട കലാപങ്ങള്‍ പണ്ടും നടന്നിട്ടുണ്ട് . അതങ്ങ് നെഹ്രുവിന്റെ കാലം തൊട്ടു ഉണ്ടായിരുന്നു. പക്ഷെ അന്നൊന്നും രാജ്യം ഭരിച്ചിരുന്നത് ബിജെപി ആയിരുന്നില്ല എന്നത് തന്നെയാണ് അതിന്റെ വെത്യാസം.  മാത്രവുമല്ല എതിര്‍ ശബ്ദങ്ങളെ ഇത്രമേല്‍ ഉന്മൂലനം ചെയ്യുവാന്‍ ഇന്ദിര ഗാന്ധി ഒഴികെ ആരും തുനിഞ്ഞട്ടുമില്ല. നിങ്ങള്‍ രാജ്യത്തെ നീതി ന്യായ വെവസ്ഥകളെ തെരുവിലേക്ക് എറിഞ്ഞു കൊടുത്ത് കൊണ്ട് ഗാലറിയില്‍ നിന്ന് കളി കാണുകയാണ്. തെരുവില്‍ നിങ്ങളുടെ വേട്ട പട്ടികാളായി ഈ നാട്ടിലെ ഹിന്ദുത്വ സംഘടനകള്‍ പ്രവര്‍ത്തിക്കന്നു. വളരെ ബോധാപൂര്‍വമായി വളരെയധികം പ്ലാനിങ്ങളോട് കൂടി തന്നെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ഓരോ സംഭവങ്ങളെയും ഇടുത്ത് പരിശോധിച്ചാല്‍ മനസ്സിലാകും. ഇത്തരം ഭീകര പ്രവര്‍ത്തങ്ങള്‍ക്ക് വടക്കേ ഇന്ത്യയില്‍ നിന്നും കര്‍ണ്ണാടക വഴി കേരളത്തിലെക്കെത്താന്‍ വളരെ അധികം ദൂരം ഒന്നും ഇല്ല എന്ന് മനസ്സിലാക്കിയത്‌ കൊണ്ടാണ് ഈ നാട്ടിലെ ഇടതുപക്ഷ പ്രിസ്ഥനങ്ങള്‍ ഒറ്റകെട്ടായി SNDP-BJP ബാന്ധവത്തെ എതിര്‍ക്കുന്നത് . രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടാകാം ഇല്ല എന്ന് പറയുന്നില്ല .
  മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോട് കൂടി നിങ്ങള്‍ അധികാരത്തില്‍ വന്നിട്ട് ഒരു വര്‍ഷത്തിനു മുകളിലായി . ഇ കാലയളവില്‍ നിങ്ങള്‍ എന്ത് പിണ്ണാക്കാണ് രാജ്യത്തിന്‌ വേണ്ടി ചെയ്തിട്ടുള്ളത് ? ഓരോ ദിവസവും ഓരോ മന്ത്രിമാര്‍ ബീഫ് കഴിക്കണം എങ്കില്‍ പാകിസ്താനിലേക്ക് പൊക്കോളണ൦ എന്ന പ്രിസ്തവാന ഇറക്കാലോ ? അതോ തീട്ടം വരെ കോരി ജീവിക്കുന്ന ഈ നാട്ടിലെ പാവപെട്ടവന്റെ കാശു കൊണ്ട് ലോകം മുഴുവന്‍ ചുറ്റുന്ന നരേന്ദ്ര മോദിയുടെ കോട്ടിന്റെ വര്‍ണ്ണന പാടാലോ ? മോദിയുടെ ലോക രാഷ്ട്ര സന്ദര്‍ശനങ്ങളിലൂടെ വന്‍ നിക്ഷേപങ്ങള്‍ രാജ്യത്തിലേക്ക് ഒഴുകി എത്തും എന്നാണല്ലോ നിങ്ങളുടെ പ്രചാരം. എത്ര നിക്ഷേപങ്ങള്‍ ഈ നാട്ടില്‍ ഇത് വരെ വന്നു ? ഒ അതിനു ഇരുപത്തി അഞ്ചു കൊല്ലം കാത്തിരിക്കണമല്ലോ അല്ലെ ... അധാനിക്ക് ഒരു രൂപയ്ക്കു കൊടുക്കുന്ന ഭൂമി ഈ നാട്ടിലെ യുവതക്ക് വെവസായം ചെയ്യുവാന്‍ നിങ്ങള്‍ കൊടുക്കണം. അധാനി പോലുള്ള വന്‍കിട കമ്പനിക്കാര്‍ക്ക് നിങ്ങള്‍  കൊടുക്കുന്ന പോലെ സാമ്പത്തിക ഇളവുകള്‍ ഈ നാട്ടിലെ യുവതക്കും കൊടുക്കണം . അവരും വളര്‍ത്തും ഇരുപത്തി അഞ്ച് കൊല്ലം കൊണ്ട് അച്ഛാ ദിന്‍. എല്ലാ രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയില്‍ സ്ഥിരം അംഗത്തിനു ഇന്ത്യയെ പിന്തുണക്കാം എന്നാണല്ലോ ഓരോ രാജ്യസന്ദര്‍ശനത്തിനു ശേഷം വരുന്ന മറ്റൊരു വാര്‍ത്ത. എന്നിട്ട് എത്ര രാജ്യങ്ങള്‍ ഈ ആവശ്യത്തെ പിന്തുണച്ചു കൊണ്ട്  നിങ്ങള്‍ക്ക് വേണ്ടി വോട്ട് ചെയ്തു ?  
   നിങ്ങള്‍ ഭരണത്തില്‍ കയറിയത് മുതല്‍ അക്കാദമിക് മേഖലയില്‍ ഹിന്ദ്വത്വം തിരുകി കയറ്റുവാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. പാഠ്യപദ്ധതി, സ്ഥാപനങ്ങള്‍, പാഠപുസ്തകരചനാ സമിതികള്‍, ചരിത്രഗവേഷണ കൗണ്‍സിലുകള്‍, തുടങ്ങി അക്കാദമിക്, സിനിമ മേഖലയില്‍ എല്ലാം തന്നെ സംഘ പരിവാര്‍ അജണ്ടകളെ ഉള്‍പ്പെടുത്തി രാജ്യത്തെ വിദ്യാര്‍ഥികളിലും യുവത്വത്തിലും മസ്തിഷ്ക പ്രക്ഷാളനം നടത്തി ഫാസിസ അജണ്ടകള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. എതിര്‍ ശബ്ദങ്ങളെ നിങ്ങള്‍ കായികമായി നേരിടുന്നു. കാരണം ആശയപരമായി നേരിടുവാനുള്ള ആശയം നിങ്ങള്‍ക്കില്ല എന്ന വെക്തമായ ബോധ്യം നിങ്ങള്‍ക്കുള്ളത്‌ കൊണ്ട് തന്നെ..
    അഴിമതിയില്‍ മുങ്ങി കുളിച്ച യുപിഎ സര്‍ക്കാരിന്റെ എതിരെയുള്ള ജനരോഷം, യുവാക്കളില്‍ നിങ്ങള്‍ കുത്തിവെച്ച മോദി എന്ന ബിംബം, ഇത്ര നാള്‍ കോണ്‍ഗ്രസ് അഴിമതി ചെയ്തില്ലേ ഇനി ഒരു വട്ടം ബിജെപി ക്ക് അധികാരം കൊടുത്താല്‍ എന്താണ് തെറ്റ് എന്നവരെ ചിന്തിപ്പിച്ചു. അവരുടെ ചിന്തകള്‍ തെറ്റാണെന്ന് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിങ്ങളവര്‍ക്ക് മനസ്സിലാക്കി കൊടുത്തു. യുവതയാണ് ഏതൊരു നാടിന്റെയും കരുത്ത്. പക്ഷെ ആ യുവതയെ നിങ്ങള്‍ ജാതിയുടെയും മതത്തിന്റെയും  ദേശീയ വാദത്തിന്റെയും പേരില്‍ തമ്മില്‍ കലഹിപ്പിക്കുന്നു.
   പശു നിങ്ങളുടെ മാതാവോ ദൈവമോ ആണെങ്കില്‍ അത് നിങ്ങളുടെ മാത്രം തലവേദനായാണ്‌. നാളെ ആരെങ്കിലും പന്നി മുസ്ലീംങ്ങള്‍ക്ക് ഹറാം ആണ് അത് കൊണ്ട് പന്നി നിരോധിക്കണം എന്ന് പറഞ്ഞാലും ഞങ്ങള്‍ ഈ വിധം തന്നെ പ്രധികരിക്കും. കാരണം ഒരാളുടെ ഭക്ഷണവും വസ്ത്രവും ഒക്കെ മറ്റൊരു കൂട്ടര്‍ തീരുമാനിക്കുന്നതെങ്കില്‍ അത് ഫാസിസം അയല്‍ വീട്ടില്‍ അല്ല വന്നിരിക്കുന്നത് നമ്മുടെ തൊണ്ട കുഴിയില്‍ ആണ് എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധം ഞങ്ങള്‍ക്കുള്ളത് കൊണ്ടാണ്.
      ശക്തമായ പ്രതിഷേധങ്ങളെ കണ്ടില്ലെന്നു നടിച്ചു എത്ര നാള്‍ നിങ്ങള്‍ക്ക് മുന്നോട്ടു പോകുവാന്‍ കഴിയും? രാജ്യത്തിന്റെ എല്ലാ കോണുകളിലും പ്രധിഷേധങ്ങള്‍പല വിധത്തില്‍ അലയടിക്കുന്നുണ്ട്. അത് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരങ്ങളായാലും അക്കാദമി അവാര്‍ഡുകള്‍ തിരിച്ചു കൊടുത്ത് സാഹിത്യകാരന്മാര്‍ നടത്തുന്ന സമരമാണെങ്കിലും രാജ്യത്തെ  ഓരോരുത്തരുടെയും ഉള്ളില്‍ ഓരോ കനലുകള്‍ നീറുകയാണ്..  ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് മുല്ല പൂ വിപ്ലവത്തിനു സാധ്യത ഇല്ല എന്നുള്ള രാഷ്ട്രീയ നിരീക്ഷകരുടെ സാധ്യത ഇത് പോലുള്ള  ഒരു ഭരണത്തില്‍ അപ്രസകതമാണ്. ഒരു തീ ഗോളമായി അത് കത്തി പടരുവാന്‍ അധിക സമയം ഒന്നും വേണ്ട.


Thursday, 15 October 2015

ഒരു ചെറു പുഞ്ചിരി

 M.T. വാസുദേവൻ നായർ സംവിധാനം ചെയ്തു 2000 ത്തിൽ പുറത്തു വന്ന ചിത്രമാണ് ഒരു ചെറു പുഞ്ചിരി ..മധ്യവർത്തി കുടുംബത്തിന്റെ കഥ പറയുന്ന ചിത്രത്തിന് ആ വർഷത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡും ലഭിക്കുകയുണ്ടായി. റിട്ടയർ ആയ ഒരു കുടുംബനാഥനും അവരുടെ ഭാര്യയും ആണ് പ്രധാന കഥാപാത്രങ്ങൾ. അവരുടെ മക്കളും അയല്പക്കവും പോസ്റ്റുമാനും ഒരു കുട്ടിയും ആണ് പുറമേ നിന്നുള്ള കഥ പാത്രങ്ങൾ.  ബാധ്യതകൾ ഒന്നും തന്നെ ഇല്ലാത്ത ഒടുവിലാനും ഭാര്യയും ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ നാളിതു വരെ തുടർന്നു പോന്ന സ്നേഹത്തെ ഊഷ്മലമക്കുന്നതാണ് കഥാ തന്തു.

കൃഷിയെ വല്ലാതെ സ്നേഹിക്കുന്ന ഒടുവിലിന്റെ കഥാപാത്രം പുറമേ പരുക്കൻ ആണെങ്കിലും ഉള്ളിൽ സ്നേഹം ഉള്ളവാനാണ്. ഒടുവിലിന്റെ മരണത്തോട് കൂടി ചിത്രം പൂർണ്ണമാകുകയും ചെയ്യുന്നു.  ഒരു സംസ്ഥാന അവാർഡ്‌ ലഭിക്കുവാൻ തക്ക രീതിയിൽ ഏതു തരത്തിലുള്ള മേന്മ ആണ് ചിത്രത്തിനുള്ളത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. എം ടി. വാസുദേവൻ നായർ , അടൂർ ഗോപാലകൃഷ്ണൻ എന്നിങ്ങനെയുള്ള പേര് കേട്ടാൽ ചിത്രം പോലും കാണാതെ അവാർഡ്‌ കൊടുക്കുന്ന ജൂറികൾ ആയിരുന്നു അന്നെന്നു കരുതേണ്ടി ഇരിക്കുന്നു.പ്രധാനപെട്ട ഒരു കാര്യം ജാതിയതയെയും സ്ത്രീധനത്തെയും ചിത്രം പല സന്ദർഭങ്ങളിൽ എതിർക്കുന്നുണ്ടെങ്കിൽ  പോലും ഒരു ഡോകുമെന്ററിക്കപ്പുറം സാധ്യത ഇല്ലാത്ത ഒരു കഥയെ ഒരു ചലച്ചിത്രമാക്കി അവതരിപ്പിച്ചിരിക്കുന്നത് പ്രക്ഷകരെ പൊട്ടനാക്കാൻ ആണോ എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു   1.5/5 

Tuesday, 15 September 2015

പേരിടാത്ത കവിത

എങ്ങു നിന്ന് വന്നുവോ ...
എങ്ങോട്ട് പോയതോ ..?

കാലം കൈകുമ്പിളിൽ..
ഒളിപ്പിച്ചു കടത്തിയതോ ..?

ഇനിയിവിടെ നമ്മളൊരു
മണ്‍ വീടുണ്ടാക്കുമോ ?

പുതിയൊരു കാലം
നമുക്ക് പടുത്തുയർത്താം .

സന്തപങ്ങളെല്ലാം സന്തോഷമാക്കാൻ
നീതിക്കായി പോർവിളി കൂട്ടാം ..

കിളികളുടെ കൊഞ്ചലും അരുവിയുടെ ഓളവും
കാറ്റിനറിയാത്ത സുഗന്ധവും
പകർന്നാടാം ...

Thursday, 10 September 2015

Room in Rome

Room in Rome (Habitación en Roma)​  103 മിനിട്ടിനുള്ളിൽ തീർത്ത മനോഹരമായ ഒരു ചിത്രം ..  കേവലം 3 പേർ മാത്രമാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് ..

24 മണിക്കൂറിനുള്ളിൽ നടക്കുന്ന പ്രണയവും രതിയും പിരിയലും കൂടിചേരലും  അതിനിടക്ക് രണ്ടു പേരുടെയും ജീവിതങ്ങളും ചിത്രം പറയുന്നു. Blue Is the Warmest Colour​ ക്കാളും  മികച്ച തീം ആയി ചിത്രത്തെ കാണാം ...  മനോഹരങ്ങളായ കുറച്ചു പാട്ടുകളും ചിത്രത്തിൽ ഉണ്ട് തീർച്ചയായും കണ്ടിരിക്കാം ..  4.75/5